ധാക്ക: ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജയ്ക്കിടെ ദേവീ വിഗ്രഹങ്ങള്‍ക്ക് നേരെയുള്ള അക്രമം തുടര്‍ന്ന് ഇസ്ലാമിക തീവ്രവാദികള്‍. അജ്ഞാതരുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ധാക്കയ്ക്ക് സമീപം കുമിലായായിലെ ക്ഷേത്രത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പല ഇടങ്ങളിൽ ദുര്‍ഗാ ദേവിയുടെ വിഗ്രഹങ്ങള്‍ നശിപ്പിച്ചതായി നിരവധി പരാതികളാണ് വന്നിരിക്കുന്നത്.
ബംഗ്ലാദേശിന്റെ ചരിത്രത്തിലെ അപകീര്‍ത്തികരമായ ദിവസമാണെന്നും, കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ച കാര്യങ്ങള്‍ ട്വീറ്റിലൂടെ വെളിപ്പെടുത്താനാവുന്നതിലും വലുതാണെന്നും ബംഗ്ലാദേശ് ഹിന്ദു യൂണിറ്റി കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വര്‍ഗീയ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ർഗ്ഗീയ കലാപം ലക്ഷ്യമിട്ട് ജമാഅത്ത് ഇ ഇസ്ലാമി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ബംഗ്ലാദേശിലെയും, ഇന്ത്യയിലെയും നയതന്ത്രജ്ഞരിൽ നിന്നും ലഭിക്കുന്ന വിവരം.
ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു.. ഉത്തർപ്രദേശ് ,മഹാരാഷ്ട്ര, ബംഗാൾ , ഒഡീഷ ,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും…
നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ…