ദില്ലി: അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെ കോൺഗ്രസ്സ് അടുത്ത നയവുമായി ഇറങ്ങിയിരിക്കുകയാണ്. നരേന്ദ്രമോദിക്കെതിരെ അടിസ്ഥാന രഹിതമായ വിമർശനം ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി രൂക്ഷമായി വിമർശിച്ചിരിക്കുകയാണ്. രാഹുൽ മാനസിക നില തെറ്റിയ അവസ്ഥയിലാണെന്നും പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. ഉത്തരവാദിത്വമില്ലാതെ കോണ്‍ഗ്രസ് പാർട്ടി പെരുമാറുന്നത് ദൗർഭാഗ്യകരമെന്നും പ്രള്‍ഹാദ് ജോഷി ആരോപിച്ചു.
മണിപ്പൂരിൽ കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രിക്ക് താത്പര്യം ഇല്ലെന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. എന്നാൽ പ്രധാനമന്ത്രി ഇതൊന്നും വകവയ്ക്കാതെ അവിശ്വാസ പ്രമേയം പൊളിച്ച് കയ്യിൽ കൊടുക്കുകയായിരുന്നു. ഭരണ നേട്ടങ്ങൾ ഓരോന്നും എണ്ണിപ്പറഞ്ഞാണ് അദ്ദേഹം തന്റെ മറുപടി പ്രസംഗം ആരംഭിച്ചത്. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നും ജനങ്ങൾ പഴയ അവസ്ഥയിലാകുമെന്നും മണിപ്പൂരിലെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നതാണ് അദ്ദേഹം വ്യക്തമാക്കി.