സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിന്റെ പേരിൽ മഹാരാഷ്‌ട്രയിലെ ബിജെപി നേതാവിനെ ആക്രമിച്ച് എൻസിപി പ്രവർത്തകർ. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരത് പവാറിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് ബിജെപി നേതാവ് വിനായക് അംബേദ്കറിനെ സംഘം ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മഹാരാഷ്‌ട്ര ബിജെപി അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ വിട്ടിരിക്കുകയാണ്.
വാക്കുതർക്കത്തിനിടെ എൻസിപി പ്രവർത്തകരിൽ ഒരാൾ വിനായകിന്റെ മുഖത്ത് ആഞ്ഞടിക്കുകയാണ് ചെയ്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ അദ്ദേഹം പൂനെ പോലീസിൽ പരാതി നൽകുകയും ചെയ്തു. വിനായക് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചതിന് മാപ്പപേക്ഷിക്കണമെന്ന് എൻസിപി എംപി ഗിരീഷ് ബാപട്ട് ആവശ്യപ്പെട്ടതായും അദ്ദേഹം പരാതിയിൽ വ്യക്തമാക്കുന്നു. വിനായക് അംബേദ്കറിനെ ആക്രമിച്ച എൻസിപി ഗുണ്ടകൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് സംസ്ഥാനത്തെ ബിജെപി നേതൃത്വം ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ ദിവസം ശരത് പവാറിനെതിരെ പോസ്റ്റ് പങ്കുവെച്ചതിന് നടി കേതകി ചിതാലെയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ പോലീസ് കസ്റ്റഡിയിൽ കഴിയുകയാണ് നടി. കൂടാതെ നിഖിൽ ഭാേ്രമ എന്ന വിദ്യാർത്ഥിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എൻസിപി നേതാവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണ് എൻസിപി നേതാക്കൾ നടത്തുന്നതെന്നാണ് ഇതിനെതിരെ ഉയർന്നിരിക്കുന്ന വിമർശനം.