എൻസിഇആർടി സിലബസ് പരിഷ്കരണത്തോടു സഹകരിക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ കടുംപിടുത്തം ചരിത്രപരമായ വിഡ്ഢിത്തമാണെന്ന പരിഹാസവുമായി ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി. പണ്ട് കംപ്യൂട്ടറിനെ എതിർത്തതുപോലെയുള്ള വിവരക്കേടാണ് സംസ്ഥാന സർക്കാരിന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോക്ക് ചെറുവണ്ണൂർ എഡബ്ല്യുഎച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹാൻഡികാപ്പ്ഡ് യൂണിയൻ ഉദ്ഘാടനത്തിനെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ദേശീയപരീക്ഷകളെല്ലാം പ്ലസ്ടു എൻസിഇആർടി സിലബസ് അടിസ്ഥാനമാക്കിയുള്ളതാണ്. കേരളത്തിലെ കുട്ടികൾ ദേശീയ മത്സരപരീക്ഷകളിൽ പിന്നോട്ടുപോവുന്ന സ്ഥിതിയാണുള്ളത്. പണ്ട് കംപ്യൂട്ടറിനെ എതിർത്തതുപോലെയുള്ള വിവരക്കേടാണ് സംസ്ഥാന സർക്കാരിന്റേത്” – അബ്ദുള്ളക്കുട്ടി പറഞ്ഞു.