ജമ്മുകശ്മീരിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു പത്ത് പേർക്ക് പരിക്കേറ്റു. കാർഗിൽ ജില്ലയിലെ ദ്രാസിലെ ആക്രിക്കടയിലാണ് ഇന്ന് വൈകുന്നേരം സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഉണ്ടായത് ഉഗ്രസ്ഫോടനമായിരുന്നുവെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
ആക്രിക്കടയിൽ അബദ്ധത്തിലെത്തിയ സ്ഫോടനവസ്തുക്കൾ പൊട്ടിത്തെറിച്ചതാണോ അതോ ഭീകരാക്രമണമണമാണോ എന്ന കാര്യത്തിൽ നിലവിൽ സ്ഥിരീകരണം നൽകാനാവില്ലെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് പോലീസ് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദർ അടക്കമുള്ള സംഘം സ്ഥലത്ത് പരിശോധന തുടരുകയാണ്.
കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ…
തിരുവനന്തപുരം : കൊടുംചൂടിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾ ഓരോ മാസവും വരുന്ന വൈദ്യുതി ബിൽ കണ്ട് അന്തം വിട്ടിരിക്കുകയാണ്. ആവശ്യമായ അളവിൽ…
കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ
ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…
ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…
നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....