കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗാനി പ്രവിശ്യയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
പ്രധാന റോഡിനു സമീപം കളിച്ചുക്കൊണ്ടിരുന്ന കുട്ടികളാണ് അപകടത്തിനിരയായത്. താലിബാന് ഭീകരരാണ് കുഴിബോംബ് സ്ഥാപിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം താലിബാന് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.