കളമശ്ശേരി : കേരളത്തെ ഞെട്ടിച്ച സ്ഫോടനം ഇന്ന് കളമശ്ശേരിയിൽ അരങ്ങേറിയപ്പോൾ ഇതിന് പിന്നിൽ ഹാമാസോ എന്ന ചോദ്യം ഉയരുകയാണ്. ഇതിലേക്ക് വിരൽ ചൂണ്ടുന്നത് പ്രാർത്ഥനയിൽ പങ്കെടുത്തവരുടെ വെളിപ്പെടുത്തലാണ്. കഴിഞ്ഞ മൂന്നു ദിവസമായി കളമശ്ശേരിയിൽ നടന്നുകൊണ്ടിരിക്കുന്ന യഹോവ സാക്ഷികളുടെ പ്രാർത്ഥന യോഗത്തിൽ കഴിഞ്ഞ ദിവസം ഇസ്രായേലിനു വേണ്ടി പ്രത്യേക പ്രാർത്ഥന നടന്നിരുന്നു. ഇത് വളരെ ഗൗരവകരമായ വെളിപ്പെടുത്തലാണ്. മാത്രമല്ല. പ്രാർത്ഥനാസമയത്ത് ഒരു ഗാനത്തിന് ശേഷം ഹാളിൽ ഉണ്ടായിരുന്ന വിശ്വാസികളെല്ലാം തന്നെ കണ്ണടച്ച് പ്രാർത്ഥിക്കുന്ന സമയത്തായിരുന്നു സ്ഫോടനം ഉണ്ടായത്. ശബ്ദം കേട്ട് കണ്ണുതുറന്നപ്പോഴേക്കും അപകടം നടന്ന് കഴിഞ്ഞിരുന്നു.
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്നത് യഹോവ സാക്ഷികൾ എന്ന് പറയുന്നത് പകുതി ജൂതന്മാരാണ് എന്നതാണ്. ഇതെല്ലം വിരൽ ചൂണ്ടുന്നത് ഹമാസിന്റെ നേർക്ക് തന്നെയാണ്. എന്ത് സാങ്കേതിക പിഴവാണ് ഇതിന് പിന്നിൽ നടന്നിട്ടുണ്ടാവുക. സ്ഥലത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വഡ് സ്ഥലത്തെത്തി അന്വേഷണം തുടരുകയാണ്. കൂടാതെ എൻ ഐ എ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം നടന്നത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. കുട്ടികൾ ഉൾപ്പെടെ ഏകദേശം 2000 ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്താണ് സ്‌ഫോടനത്തിന് കാരണമായത് എന്ന് വ്യക്തമല്ല. ആദ്യം ഒരു വലിയ ശബ്‌ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്നും അതിന് ശേഷം തുടരെ തുടരെ സ്ഫോടന ശബ്ദം കേൾക്കുകയായിരുന്നുവെന്നുമാണ് സമീപത്തുണ്ടായിരുന്നവർ പറയുന്നത്. ഫയർ ഫോഴ്സ് ന്റെ കൂടുതൽ ആളുകൾ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.