നരുവാമൂട്: തിരുവനന്തപുരത്ത് പരോളിനിറങ്ങിയ പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ. നരുവാമൂട് ആയക്കോട് മേലെ പുത്തൻവീട്ടിൽ അനീഷിനെയാണ് (29) വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. മച്ചേൽ മുളയ്ക്കൽ ഭാഗത്തെ ഹോളോബ്രിക്സ് കമ്പനിയിലാണ് ഇയാളുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. സംഭവം അറിഞ്ഞ ഉടൻ നരുവാമൂട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അനീഷ് എന്ന കുപ്രസിദ്ധ ഗുണ്ട
ബോംബേറ് ഉൾപ്പടെ ഇരുപതോളം ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്നു അനീഷ്. ഇടയ്ക്ക് ഇയാൾ ജയിൽ ചാടിയിരുന്നു. അതിനുശേഷം ക്വാറന്റൈൻ കേന്ദ്രത്തിൽ ആക്കിയെങ്കിലും, ഇയാൾ പോലീസിനെ വെട്ടിച്ച് അവിടുന്നു രക്ഷപ്പെട്ടു. പിന്നീട് ഷാഡോ പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ ഇയാളെ പിടികൂടി. ഇതിനുപിന്നാലെയാണ് ഇപ്പോൾ ജയിൽ നിന്നും അനീഷ് വീണ്ടും പരോളിനിറങ്ങിയത്. ഇന്ന് പുലർച്ചെയാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം.
മലയിൻകീഴ്, നേമം, നരുവാമൂട് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ വിവരം കൊടുക്കുന്നവരെ ക്രൂരമായി ആക്രമിക്കുന്നതാണ് ഇയാളുടെ രീതി. ഇതിന് ശേഷം മൂക്കുന്നിമലയിലേക്ക് കയറുന്ന ഇയാൾ പിന്നീട് ദിവസങ്ങൾക്ക് ശേഷമേ തിരിച്ചിറങ്ങുകയുള്ളൂ. പോലീസുകാരെയടക്കം ഭയപ്പെടുത്തി രക്ഷപ്പെടുന്നതും പ്രതിയുടെ പതിവാണെന്നാണ് വിവരം. ഇയാൾ പുറത്തിറങ്ങുമ്പോഴെല്ലാം നാട്ടുകാർ വളരെയധികം പേടിച്ചാണ് ജീവിച്ചിരുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona