ദില്ലി :ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന ലൈംഗികാതിക്രമ പരാതിയില്‍ ലോക്സഭാംഗവും ദേശീയ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അദ്ധ്യക്ഷനുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ തെളിവില്ലെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. 15 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ദില്ലി പൊലീസ് അറിയിച്ചു. തെളിവില്ലാത്തതിനാലാണ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതെന്നും ഗുസ്തി താരങ്ങളുടെ അവകാശവാദത്തിന് തെളിവില്ലെന്നും ദില്ലി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചതായി രാജ്യത്തെ ഒരു പ്രമുഖ വാർത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഉത്തർപ്രദേശിലെ കൈസര്‍ഗഞ്ചില്‍നിന്നുള്ള ലോക്സഭാംഗമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ 2 എഫ്‌ഐആര്‍ ദില്ലി പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ആദ്യത്തെ എഫ്‌ഐആര്‍. രണ്ടാമത്തെ കേസില്‍ ബ്രിജ്ഭൂഷനെയും റെസ്ലിങ് ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും പ്രതിചേര്‍ത്തിട്ടുണ്ട്. 354എ(ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുക), 354ഡി(ശല്യപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകളാണു രണ്ടാമത്തെ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്.