തിരുവനന്തപുരം : തമിഴ്നാട് ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് 2000 മദ്യകുപ്പികളും സിസിടിവിയുടെ ഡിവിആറും കവർന്ന സഹോദരങ്ങളായ പ്രതികൾ പിടിയിൽ. കന്യാകുമാരി സ്വദേശികളായ മംഗളരാജും , സഹോദരൻ കണ്ണനുമാണ് പോലീസിന്റെ പിടിയിലായത്. കുറച്ച് നാളുകൾക്ക് മുൻപ് കാറ്റാടിമൂട് ആഴ്വാർകോവിൽ മണിയൻക്കുഴിയിലുള്ള ബിവറേജ് ഔട്ട്ലെറ്റിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറി 2000 മദ്യ കുപ്പികളും സിസിടിവിയുടെ ഡിവിആറും ഇവർ മോഷ്ട്ടിച്ചിരുന്നു.
ജില്ലാ പോലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി വരവെയാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ പക്കൽ നിന്ന് 380 മദ്യകുപ്പികളും രണ്ടരലക്ഷം രൂപയും രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തു. പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു