ജോധ്പുര്‍ : രാജസ്ഥാനിൽ രാത്രിയിൽ പ്രായപൂർത്തിയായ പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ പിടികൂടി നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു മൂത്രം കുടിപ്പിച്ചു. ഝാലോര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിൽ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ പരാതിയിൽ മര്‍ദനമേറ്റ യുവാവിനെതിരേ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.
ഞായറാഴ്ച രാത്രിയാണ് സംഭവം. മരത്തില്‍ കെട്ടിയിട്ടാണ് യുവാവിനെ നാട്ടുകാരും ബന്ധുക്കളും ക്രൂരമായി തല്ലിച്ചതച്ചത്. വിവരമറിഞ്ഞ് യുവാവിന്റെ ബന്ധുക്കളെത്തി കരഞ്ഞപേക്ഷിച്ചെങ്കിലും മർദനം തുടർന്നു. അവശനിലയിലായ യുവാവിനെ നിര്‍ബന്ധിച്ച് മൂത്രം വായിലൊഴിക്കുകയും കുടിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് അഴിച്ചു വിട്ടത്.
എന്നാല്‍ ആരും പരാതി നല്‍കാത്തതിനാല്‍ മർദന വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് യുവാവിനെ അന്വേഷിച്ച് കണ്ടുപിടിക്കുകയും പിന്നീട് ഇയാളില്‍നിന്ന് പരാതി വാങ്ങി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. മര്‍ദനമേറ്റ യുവാവിനെതിരേ പെണ്‍കുട്ടിയും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ പോക്‌സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തു.