ചെന്നൈ: 8,239.79 കോടി രൂപയുടെ രണ്ട് പുതിയ ബാങ്ക് തട്ടിപ്പുകള്‍ സിബിഐ കണ്ടെത്തി. ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളിടെ രണ്ടു സ്ഥാപനങ്ങള്‍ കാനറ ബാങ്ക്, എസ്ബിഐ എന്നീ ബാങ്കുകളില്‍ നിന്നായി 8,239.79 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. സ്ഥാപനങ്ങള്‍ക്കെതിരെ ബാങ്ക് തട്ടിപ്പ് ആരോപിച്ച് സിബിഐ കേസെടുത്തു. ഹൈദരാബാദ് ആസ്ഥാനമായുള്ള ട്രാന്‍സ്ട്രോയ് (ഇന്ത്യ) ലിമിറ്റഡിനെതിരെ കാനറ ബാങ്ക് 7,926 കോടി രൂപയുടെ തട്ടിപ്പ് പരാതി നല്‍കിയപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെന്നൈ ആസ്ഥാനമായുള്ള അഗ്നൈറ്റ് എഡ്യൂക്കേഷന്‍ ലിമിറ്റഡിനെതിരെ 313.79 കോടി രൂപയുടെ തട്ടിപ്പ് പരാതി നല്‍കി. പരാതികളെത്തുടര്‍ന്ന് സിബിഐ ഹൈദരാബാദ്, ഗുണ്ടൂര്‍, ചെന്നൈ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി രേഖകള്‍ പിടിച്ചെടുത്തു.
ട്രാന്‍സ്‌ട്രോയിയ്‌ക്കെതിരായ ആദ്യ കേസില്‍ ട്രാന്‍സ്‌ട്രോയ് (ഇന്ത്യ) ലിമിറ്റഡ്, സിഎംഡി ചെറികുരി ശ്രീധര്‍ ശ്രീധര്‍, അഡീഷണല്‍ ഡയറക്ടര്‍മാരായ രായപതി സംബാശ റാവു, അക്കിനേനി സതീഷ് എന്നിവര്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ട്രാന്‍സ്ട്രോയ് തട്ടിപ്പില്‍ ഉള്‍പ്പെട്ട തുക – 7,926 കോടി രൂപ നീരവ് മോദി ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നല്‍കേണ്ടതിലും അധികമാണെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്നലെയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ട്രാന്‍സ്ട്രോയ് (ഇന്ത്യ) ലിമിറ്റഡിനെതിരെ കാനറ ബാങ്ക് 7,926 കോടി രൂപ തട്ടിപ്പ് പരാതി നല്‍കിയത്. ഈ കമ്ബനി തട്ടിച്ചെടുത്ത തുക നിരവ് മോദി ഇന്ത്യിലെ എല്ലാ ബാങ്കുകളില്‍ നിന്നും കൂടി തട്ടിയെടുത്ത തുകയെക്കാള്‍ വലുതാണ്. 49 കാരനായ നിരവ് മോദി ഇപ്പോള്‍ യുകെയിലെ ജയിലിലാണ്. ട്രാന്‍സ്ട്രോയ് (ഇന്ത്യ) ലിമിറ്റഡ്, സിഎംഡി ചെറിയുരി ശ്രീധര്‍ ശ്രീധര്‍, അഡീഷണല്‍ ഡയറക്ടര്‍മാരായ രായപതി സംബസിവ റാവു, അക്കിനേനി സതീഷ് എന്നിവര്‍ക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കമ്ബനിയുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. പരാതിക്കു പിന്നാലെ ഹൈദ്രാബാദ്, ഗുണ്ടൂര്‍ എന്ിനിവിടങ്ങളില്‍ സിബിഐ നടത്തിയ റെയ്ഡില്‍ വിവിധ രേഖകള്‍ പിടിച്ചെടുത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയപാതകള്‍, പാലങ്ങള്‍, ജലസേചന പദ്ധതികള്‍, മെട്രോയുമായി ബന്ധപ്പെട്ട ജോലികള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായ കമ്പനിയാണ് ട്രാന്‍സ്‌ട്രോയ്. നാഷണല്‍ കമ്ബനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) സെപ്റ്റംബര്‍ 2019 ലെ ഉത്തരവ് പ്രകാരം നിലവില്‍ ലിക്വിഡേഷന്‍ പ്രക്രിയയിലാണ് കമ്പനി. കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ കോടിക്കണക്കിന് രൂപ ട്രാന്‍സ്‌ട്രോയ് വായ്പയെടുത്തിട്ടുണ്ട്. അതിനിടെ ചെന്നൈ ആസ്ഥാനമായുള്ള അഗ്നൈറ്റ് എഡ്യൂക്കേഷന്‍ ലിമിറ്റഡിനെതിരെ 313.79 കോടി രൂപ തട്ടിപ്പ് നടന്നതായി എസ്ബിഐയും പരാതി നല്‍കി. ഈ കേസിലും സിബിഐ അന്വേഷണം ആരംഭിച്ചിടുണ്ട്. അഗ്‌നൈറ്റ് എഡ്യൂക്കേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ കെ ബാലസുബ്രഹ്മണ്യം, ഡയറക്ടര്‍ കെ പദ്മനാഭന്‍, ചില പൊതുപ്രവര്‍ത്തകര്‍ എന്നിവരെ പ്രതിയാക്കിയാണ് സിബിഐ കേസെടുത്തത്.