Wednesday, May 22, 2024
spot_img

ബംഗാളിലേക്ക് കേന്ദ്ര സൈന്യം; വൻ നീക്കവുമായി നരേന്ദ്രമോദി ! മമതക്ക് തിരിച്ചടി

ബംഗാളിൽ തൃണമൂൽ കോൺഗ്രസിനു വൻ തിരിച്ചടി. കാരണം ബംഗാളിൽ കേന്ദ്ര സൈന്യം ഇറങ്ങാൻ പോകുകയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പശ്ചിമ ബംഗാളിലെ ക്രമസമാധാന പാലനം സുരക്ഷിതമല്ലെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 48 മണിക്കൂറിനുള്ളിൽ കേന്ദ്ര സുരക്ഷാ സേനയെ വിന്യസിക്കണമെന്നും കൽക്കട്ട ഹൈക്കോടതിയാണ്‌ ഉത്തരവിട്ടിരിക്കുന്നത്. അസാധാരണമായ കോടതി വിധിയും നീക്കവും വന്നതോടെ എതിർപ്പുമായി മമത ബാനർജിയും രംഗത്ത് വരികയുണ്ടായി. എന്നാൽ തുടർന്ന് സുപ്രീം കോടതിയിലും മമത ബാനർജിക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 48 മണിക്കൂറിനുള്ളിൽ കേന്ദ്ര സുരക്ഷാ സേനയെ വിന്യസിക്കണമെന്ന കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ പശ്ചിമ ബംഗാൾ സർക്കാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ ഹർജികൾ അടിയന്തരമായി കേൾക്കാൻ ജൂൺ 19ന് സുപ്രീം കോടതി സമ്മതിച്ചു. ഇതോടെ പശ്ചിമ ബംഗാളിൽ കേന്ദ്ര സൈന്യം ഇറങ്ങും എന്നത് വ്യക്തമായിരിക്കുകയാണ്. ഇനി കേന്ദ്ര സൈന്യം ബംഗാളിന്റെ ക്രമസമാധാനം നോക്കും. പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസ് മുമ്പ് സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളും 9,730 പഞ്ചായത്ത് സമിതി മണ്ഡലങ്ങളും 928 ജില്ലാ പരിഷത്ത് മണ്ഡലങ്ങളിലുമാണ്‌ ഇലക്ഷൻ നടക്കുന്നത്.

ഇതിനായി പശ്ചിമ ബംഗാളിൽ 61,636 പോളിംഗ് ബൂത്തുകളും 44,382 പോളിംഗ് പരിസരങ്ങളുമുണ്ട്. ബംഗാളി തൃണമൂൽ കോൺഗ്രസും ബിജെപിയും ഒറ്റക്ക് മൽസരിക്കുമ്പോൾ കോൺഗ്രസും സി.പി.എമ്മും ഒറ്റ മുന്നണിയായാണ്‌ മൽസരിക്കുന്നത്. കോൺഗ്രസുമായി ഒന്നിച്ച് മൽസരിക്കാൻ മമത ബാനർജി അവസാനം വരെ നീക്കം നടത്തുകയും ത്രികോണ മൽസരം ഒഴിവാക്കാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് സി പി എം സഖ്യവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതോടെ ബംഗാളിൽ ശക്തമായ ത്രികോണ മൽസരം ആണ്‌ നടക്കുന്നത്. അതേസമയം, ഇത് ബിജെപിക്ക് ഏറെ ഗുണം ചെയ്യുമെന്നത് ഉറപ്പാണ്. ഇതിനിടെയാണ്‌ ഇലക്ഷനു മുമ്പായി കേന്ദ്ര സൈന്യം ഇറങ്ങുന്നത്. നമുക്കറിയാം കഴിഞ്ഞ പാർലിമെന്റ് ഇലക്ഷനു ശേഷം ബംഗാൾ കത്തുകയായിരുന്നു. 100 കണക്കിനു പേരാണ് കൊല്ലപ്പെട്ടത്. ഗ്രാമങ്ങളിൽ നിന്നും തൃണമൂൽ പാർട്ടിക്കാർ എതിരാളികളേ തുരത്തി. ജനങ്ങൾ അന്യ സംസ്ഥാനത്ത് പൊലും അഭയം തേടേണ്ട അവസ്ഥ വന്നു. കേരളത്തിൽ നിന്നെത്തിയെ വി മുരളീധരന്റെ കാറും ആക്രമിക്കപ്പെട്ടു. ഇതെല്ലാം മുന്നിൽ കണ്ടുകൂടിയാണ്‌ സംസ്ഥാനത്ത് ഇപ്പോൾ കോടതി ഇടപെട്ട് കേന്ദ്ര സേനയേ വിളിപ്പിച്ചിരിക്കുന്നത്. സുപ്രീം കോടതിയിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, എംഎം എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് മമത സർക്കാരിന്റെ ആവശ്യം തള്ളുകയായിരുന്നു.

ഇപ്പോൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും കേന്ദ്ര സേനയെ വിന്യസിക്കാൻ പോവുകയാണ്‌. ഇതിനിടെ ബംഗാൾ ഗവർണ്ണർ സി വി ആനന്ദബോസിന്റെ ഭാഗത്ത് നിന്നും അസാധാരണമായ ഒരു നീക്കം ഉണ്ടായി. ചരിത്രം തിരുത്തി കുറിച്ച് കൊണ്ട് ഗവർണ്ണർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പരാതികൾക്കായി കൺട്രോൾ റൂം സ്ഥാപിച്ചിരിക്കുകയാണ്. മുൻകാലങ്ങളിൽ സംസ്ഥാനം തെരഞ്ഞെടുപ്പു അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന വസ്തുതകൾ കൂടി കണക്കിലെടുത്താണ്‌ ഗവർണറുടെ ഈ നടപടി. ഇതിനിടെ ആക്രമണം ഒഴിവാക്കാൻ ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും സെൻസിറ്റീവ് ഏരിയകൾ തിരിച്ചറിയുന്നതിനുള്ള നടപടികളും ആരംഭിച്ചു. അതേസമയം, സെൻസിറ്റീവ് ഏരിയകൾ തിരിച്ചറിഞ്ഞ് ഉടൻ റിപ്പോർട്ട് ചെയ്യുന്നതിൽ മമത സർക്കാർ മനപൂർവ്വം വൈകിക്കുകയായിരുന്നു. എന്നാൽ വ്യാപകമായ ആക്രമണം നടത്തി ബൂത്തുകൾ പിടിക്കാൻ തൃണമൂൽ നീക്കം നടത്തുന്ന വിവരങ്ങൾ പ്രതിപക്ഷം പുറത്ത് വിടുകയും ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ജാർഖണ്ഡ്, ഒറീസ, ബീഹാർ, പഞ്ചാബ്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്ന് പോലീസ് സേനയെ അധിക സേനയായി സംസ്ഥാനം ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പശ്ചിമ ബംഗാളിന് വേണ്ടി ശ്രീ. ഫെർണാണ്ടസ് സുപ്രീം കോടതിയിൽ വാദിച്ചു എങ്കിലും കേന്ദ്ര സേന ഇറങ്ങണം എന്ന് ഹൈക്കോടതി വിധിക്കുകയായിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് പോലീസ് സേനയെ അഭ്യർത്ഥിക്കുന്നത് അക്രമത്തെ തടയില്ല എന്ന ഹൈക്കോടതിയുടെ ന്യായവാദത്തെ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. കൂടാതെ കേന്ദ്ര സേനയുടെ സഹായം അത്യന്താപേക്ഷിതമാണെന്നും അക്രമം നിയന്ത്രിക്കുന്നതിന് അവരുടെ വ്യതിരിക്തമായ രീതി മുൻകാലങ്ങളിൽ വളരെയധികം ഫലപ്രദമാണെന്നും കോടതി വീക്ഷിച്ചു.

Related Articles

Latest Articles