എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിയെ തുടർന്നുള്ള ജാള്യത മാറ്റാനാണ് കോൺഗ്രസ്, സെമി കേഡർ എന്ന പദം പാർട്ടിയിലേക്ക് കൊണ്ടുവരുന്നത്. പുതിയ നേതൃത്വത്തിൽ അസംതൃപ്തരായവരെ അടിച്ചിരുത്താനുള്ള ഒരു മാർഗ്ഗം കൂടിയാണ് സേമികേഡർ. എന്നാൽ കഴിഞ്ഞ ദിവസം എറണാകുളത്ത് കെപിസിസി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പൊളിറ്റിക്കൽ കൺവെൻഷനിൽ പ്രസംഗം കേട്ടിരുന്ന ഒരു നേതാവ് അഗാധ നിദ്രയിലേക്ക് വീണു. വേദിയിലുണ്ടായിരുന്ന കെപിസിസി പ്രസിഡണ്ട് ഇത് കണ്ടമാത്രയിൽ നേതാവിനെ വിളിച്ചുണർത്തി എഴുന്നേൽപ്പിച്ച് ശാസിച്ചു. മുഖം കഴുകിക്കുകയും ചെയ്തു. കെ റെയ്‌ലിനെതിരെ നടത്തേണ്ട സമരപരിപാടികൾ നിശ്ചയിക്കുന്ന സുപ്രധാന യോഗത്തിലായിരുന്നു നേതാവിന്റെ ഉറക്കം.
രാജ്യംമുഴുവന്‍ വിഷയം ചര്‍ച്ചയാവുന്ന വിധത്തില്‍ പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തന മേഖലയിലെ ദേശീയ നേതാക്കളെയും പ്രഗത്ഭ വ്യക്തികളേയും കേരളത്തില്‍ കൊണ്ടുവരും. ഇവരെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതലത്തില്‍ സെമിനാറുകളും മറ്റും സംഘടിപ്പിക്കും. സമരമുഖത്തേക്ക് സ്ത്രീകളെയും വീട്ടമ്മമാരേയും കൂടുതലായി കൊണ്ടുവാരന്‍ പ്രത്യേകം ശ്രദ്ധിക്കും. റെയില്‍ പോകുന്ന ഭാഗത്തെ മണ്ഡലം കമ്മിറ്റികള്‍ ഇരകളാകുന്നവരുടെ വിപുലമായ കുടുംബയോഗങ്ങള്‍ വിളിക്കും. കുട്ടികള്‍ക്കായി ചിത്രരചനാ മത്സരങ്ങളും മറ്റും സംഘടിപ്പിക്കും. ബ്ലോക്-മണ്ഡലം കമ്മിറ്റികള്‍ സാമൂഹിക പ്രവര്‍ത്തകരേയും മറ്റും സംഘടിപ്പിച്ച് പ്രഭാഷണങ്ങളും ബോധവത്കരണ പരിപാടികളും നടത്തും.