Tuesday, May 21, 2024
spot_img

കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി; പുനഃസംഘടനയ്ക്ക് ശേഷമുള്ള രണ്ടാം സമ്മേളനം ജൂലൈ 14ന്

ദില്ലി: കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം ഇത് രണ്ടാമതായാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ഈ മാസം 14നാണ് യോഗം ചേരുക. ജൂലൈ ഏഴിനാണ് കേന്ദ്ര മന്ത്രിസഭ പുനഃസംഘടന നടന്നത്. തൊട്ടടുത്ത ദിവസം തന്നെ ആദ്യ യോഗവും ചേര്‍ന്നിരുന്നു. യോഗത്തിനിടെ രാജ്യത്തെ കോവിഡ്‌ വ്യാപനത്തിൽ നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജനങ്ങളുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് കൊവിഡ് വ്യാപനം കുറയാത്തതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആൾക്കൂട്ടങ്ങളുടെ വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് ഗൗരവതരവും ഭയപ്പെടുത്തുന്നതുമാണെന്നും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം കഴിഞ്ഞ ആഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മൊത്തം കോവിഡ് കേസുകളില്‍ 32 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. 21 ശതമാനം കേസുകളും മഹാരാഷ്ട്രയില്‍ നിന്നാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 80 ശതമാനവും 15 സംസ്ഥാനങ്ങളിലെ 90 ജില്ലകളില്‍ നിന്നുമാണ്. 17 സംസ്ഥാനങ്ങളിലെ 66 ജില്ലകളില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിലാണെന്നാണ് പുറത്തുവരുന്ന കണക്ക്.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലോ അഗര്‍വാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോഗ്യ മന്ത്രാലയം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles