ബെംഗളൂരു: കിറ്റെക്‌സിനെ കര്‍ണാടകയിലേക്ക് സ്വാഗതം ചെയ്‌ത് കേന്ദ്ര ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. കിറ്റക്സ് വിഷയത്തിൽ ഇടപെട്ട കേന്ദ്രമന്ത്രി സാബു ജേക്കബിനോട് സംസാരിക്കുകയും അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മാത്രമല്ല വ്യവസായ നിക്ഷേപത്തിനായി കിറ്റെക്സിനെ കർണാടകയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സാബു ജേക്കബുമായി സംസാരിച്ചു കേരളത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തു. കര്‍ണാടകയില്‍ നിക്ഷേപമിറക്കുന്നതിന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പൂർണ്ണ പിന്തുണയോടെ എല്ലാ സഹായവും വാഗ്ദാനം ചെയ്‌തിട്ടുണ്ട്’ എന്നാണ് മന്ത്രി രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി. നഡ്ഡ എന്നിവരെ ടാഗ് ചെയ്തുകൊണ്ട് ചെയ്തുകൊണ്ടാണ് ട്വീറ്റ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona