കണ്ണൂർ: കണ്ണൂരിൽ സിപിഎമ്മിൽ വിഭാഗീയത അതിരൂക്ഷം. തളിപ്പറമ്പിനും താഴെതെരുവിനും പിന്നാലെ മട്ടന്നൂർ സിപിഎമ്മിലാണ് വിഭാഗീയത.
വിഭാഗീയതയെ തുടർന്ന് പാർട്ടി പ്രവർത്തകർ തന്നെ പോസ്റ്ററുകൾ നശിപ്പിച്ചു.
പഴശ്ശി സൗത്ത് ലോക്കലിൽ ഉൾപ്പെടുന്ന കയനി, പെരിഞ്ചേരി, ബാവോട്ടു പാറ, ദേവർകാട് എന്നീ സ്ഥലങ്ങളിലാണ് വിഭാഗീയതയുണ്ടായത്. ഇതിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് പരസ്യ പോസ്റ്റർ പ്രചാരണം നടത്തി.
തുടർന്ന് സിപിഎമ്മിന്റെ കേന്ദ്ര കമ്മറ്റി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചർ അടക്കം ഉൾക്കൊള്ളുന്ന ലോക്കലിലാണ് വിഭാഗീയത മൂർച്ചിച്ചത്. പല സ്ഥലത്തേയും പോസ്റ്ററുകൾ പാർട്ടി പ്രവർത്തകർ തന്നെ നശിപ്പിച്ചു.
അതേസമയം കഴിഞ്ഞ ദിവസം കണ്ണൂരിലെ തളിപ്പറമ്പിൽ പാർട്ടി നേതൃത്വത്തിനെതിരെ നൂറിലേറെ പേർ പ്രകടനം നടത്തിയിരുന്നു.
പാർട്ടി ഓഫീസുകൾക്ക് മുന്നിൽ പോസ്റ്ററുകൾ പതിക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്തിരുന്നു.