തലശ്ശേരി: സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ച സിപിഎമ്മുകാരനായ മുൻ പിടിഎ സെക്രട്ടറിക്കെതിരെ പൊലീസിൽ പരാതി. തലശ്ശേരി ഗോപാലപ്പേട്ട സ്‌കൂളിലെ രക്ഷാകര്‍ത്താക്കളും ടീച്ചര്‍മാരും മാത്രം ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ ഇരുപതിലധികം അശ്ലീല വീഡിയോകൾ അയച്ചത്. ഇയാൾ അയച്ചവയിൽ കുട്ടികളുടെ വിഡിയോയുമുണ്ടെന്നും ആരോപണമുണ്ട്.
വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങൾക്കും മറ്റുമായി ഉണ്ടാക്കിയ വാട്ട്സാപ്പ് ഗ്രൂപ്പാണിത്. ഇത്തരം ഗ്രൂപ്പില്‍ ഇ വ്യക്തി അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം വ്യാപകമാണ്. സംഭവം വിവാദമായതോടെ അറിയാതെ പറ്റിയതാണെന്ന വിശദീകരണവും മാപ്പപേക്ഷയും നടത്തിയെങ്കിലും രക്ഷിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം പരാതി പരിശോധിക്കുകയാണെന്നും ഇതിന് ശേഷം കേസെടുക്കുമെന്നുമാണ് തലശേരി പൊലീസ് പറയുന്നത്.