Wednesday, May 15, 2024
spot_img

ക്രിക്കറ്റ് ബാറ്റുകൊണ്ട് യുവാവിനെ തലയ്ക്കടിച്ച് കൊന്ന കേസ്; പോലീസുകാരനായ റഫീഖ് അറസ്റ്റിൽ; നടപടി പ്രതിഷേധം കനത്തതോടെ

പാലക്കാട്: ക്രിക്കറ്റ് ബാറ്റുകൊണ്ട് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. നരിക്കുത്തി സ്വദേശി അനസിനെയാണ് ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്. അനസിനെ മർദ്ദിച്ച ഫിറോസ് എന്ന യുവാവും സഹോദരൻ റഫീഖുമാണ് അറസ്റ്റിലായത്.

പ്രധാനപ്രതി ഫിറോസ് നേരത്തെ അറസ്റ്റിലായിരുന്നു. എന്നാൽ റഫീഖിനെ പോലീസ് ഉദ്യോഗസ്ഥൻ ആയതിനാൽ കേസിൽ നിന്ന് ഒഴിവാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് കൊല്ലപ്പെട്ട അനസിന്റെ കുടുംബം ആരോപിച്ചു. കുടുംബത്തിന് നീതി കിട്ടണമെങ്കിൽ റഫീഖിനേയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഹാരിസിന്റെ ആവശ്യം.

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെടെ റഫീഖിന്റെ പങ്ക് വ്യക്തമായിരുന്നു. അനസിനെ മർദ്ദിച്ച ഫിറോസിനെ ബൈക്കിൽ കൊണ്ടുവരുന്നതും ബാറ്റുകൊണ്ട് മർദ്ദിക്കുമ്പോൾ നോക്കിനിൽക്കുകയും ചെയ്തത് റഫീഖാണ്. കേസിൽ തെളിവുകൾ ഇത്രയുമുണ്ടായിട്ടും പോലീസ് നടപടിയെടുക്കാതെ നോക്കിനിൽക്കുകയാണുണ്ടായത്. ഒടുവിൽ പ്രതിഷേധം കനത്തതോടെ പ്രതിയുടെ സഹോദരനും പോലീസുകാരനുമായ റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Latest Articles