ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ അടുത്തിടെ ലഡാക്കിൽ സന്ദർശനം നടത്തിയിരുന്നു. “നമുക്ക് വീണ്ടും കാണാം,” എന്നാണ് അദ്ദേഹം ലഡാക്കിലെ പ്രദേശവാസികളോട് വിടപറഞ്ഞ നേരം പറഞ്ഞത്. യാത്രയ്ക്കിടെ, ലേയുടെ മധ്യഭാഗത്തുള്ള ബുദ്ധക്ഷേത്രം, ജോഖാങ്, ജുമാ മസ്ജിദ്, അഞ്ജുമാൻ-ഇ-ഇമാമിയ പള്ളികൾ, ലേയിലെ മൊറാവിയൻ പള്ളി എന്നിവ അദ്ദേഹം സന്ദർശിച്ചു.
ലഡാക്ക് സന്ദർശന വേളയിൽ ദലൈലാമ എപ്പോഴും വിവിധ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാറുണ്ട്. ദലൈലാമയുടെ ലഡാക്കിലേക്കും അരുണാചൽ പ്രദേശിലേക്കും ഉള്ള സന്ദർശനം ചൈനയെ പ്രകോപിപ്പിച്ചു. നേരത്തെ, 2019 ൽ കോവിഡ് -19 ഉയർന്നുവന്നതിന് ശേഷം ധർമ്മശാലയ്ക്ക് പുറത്തുള്ള തന്റെ ആദ്യ ലഡാക്ക് സന്ദർശനം നടത്തിയതിനെ തുടർന്ന് ചൈന രോഷം പ്രകടിപ്പിച്ചിരുന്നു .
അതുപോലെ, 2017-ൽ ദലൈലാമ അരുണാചൽ പ്രദേശിലെ തവാങ്ങിൽ മതപരമായ ആവശ്യങ്ങൾക്കായി സന്ദർശിച്ചതിനെത്തുടർന്ന് ചൈന രോഷാകുലരായിരുന്നു. ആ സമയത്ത്, ബെയ്ജിംഗിലെ ഇന്ത്യൻ സ്ഥാനപതി വിജയ് ഗോഖലെയെ വിളിച്ചുവരുത്തി ഔപചാരിക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ബെയ്ജിംഗ് ആരോപിച്ചിരുന്നു.