ദില്ലി: ഇന്ത്യയില്‍ ഡെല്‍റ്റ കേസുകള്‍ വർധിക്കുന്നു. കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ ഇവ വഴിയൊരുക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ രണ്ടാം തരംഗത്തിന്റെ ഭീകരത അവസാനിച്ചെങ്കിലും ഡെല്‍റ്റ അതിവേഗത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത് പുതിയ തരംഗത്തിന് വഴിയൊരുക്കുമെന്നാണ് ആശങ്ക.
30230 സാമ്ബിളുകല്‍ പരിശോധിച്ചവരയില്‍ 20324 സാമ്ബിളുകളും ഡെല്‍റ്റയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. വാക്‌സിനേഷന് ശേഷവും വൈറസ് ബാധ സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ കൊറോണയുടെ പുതിയ വകഭേദം ഉയര്‍ന്നുവരുന്നുണ്ടോ എന്നാണ് പലരും ആശങ്കപ്പെടുന്നത്. ഡെല്‍റ്റ വേരിയന്റ് വ്യാപിക്കുന്നതാണ് പ്രതിരോധശേഷി ആര്‍ജിച്ചശേഷവും രോഗമുണ്ടാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വൈറസ് പകരുന്നത് തടയുന്നതില്‍ വാക്‌സിന്‍ ഫലപ്രാപ്തി കുറയുന്നതും പല കാരണങ്ങളില്‍ ഒന്നാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 17,142 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,82,285. ആകെ രോഗമുക്തി നേടിയവര്‍ 35,84,634. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 414 വാര്‍ഡുകള്‍. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona