ദില്ലി : കശ്മീരിൽ വിദ്വേഷം വളർത്താനും വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്താനും ശ്രമിക്കുന്നവർ ഒരിക്കലും വിജയിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനപ്രവർത്തനങ്ങൾക്ക് ബുള്ളറ്റിനെക്കാളും ബോംബിനേക്കാളും ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മന് കി ബാത്തി’ല്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സര്‍ക്കാര്‍ അടുത്തിടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിജയം ഇതാണ് വ്യക്തമാക്കുന്നത്. കശ്മീരിൽ കഴിഞ്ഞ ജൂണിൽ സംഘടിപ്പിച്ച- ഗ്രാമത്തിലേക്ക് മടങ്ങുക- പരിപാടിയിൽ എല്ലായിടത്തും വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഉൾനാടൻ ഗ്രാമങ്ങളിലും തീവ്രവാദ ഭീഷണി നിലനിൽക്കുന്നതുമായ ഗ്രാമങ്ങളിലേക്കുവരെ എത്തി പദ്ധതികളെ നാട്ടുകാർക്ക് പരിചയപ്പെടുത്താൻ സർക്കാർ ഉദ്യോഗസ്ഥർ ഉത്സാഹംകാട്ടി.
ഇത് കാണിക്കുന്നത് കാഷ്മീരിലെ ജനങ്ങൾ വികസനത്തിന്റെ മുഖ്യധാരയിൽ എത്താൻ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നാണ്. ഇത്തരം പരിപാടികളും അവയിൽ ജനങ്ങളുടെ പങ്കാളിത്തവും കാണിക്കുന്നത് കാഷ്മീരിലെ ജനങ്ങൾക്ക് നല്ല ഭരണം വേണമെന്നാണ്. വികസന പ്രവര്‍ത്തനങ്ങൾക്ക് വെടിയുണ്ടകളെക്കാളും ബോംബിനെക്കാളും ശക്തിയുണ്ടെന്ന് അതിലൂടെ വ്യക്തമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസനത്തിന്റെ വഴിയിൽ വിദ്വേഷം പടർത്താൻ ആഗ്രഹിക്കുന്നവരുടേയും തടസങ്ങൾ സൃഷ്ടിക്കുന്നവരുടെയും ദുഷിച്ച പദ്ധതികളിൽ ഒരിക്കലും വിജയിക്കില്ലെന്ന് വ്യക്തമാണ്. പഞ്ചായത്തുകളിലെ ഗ്രാമീണരുടെ വീട്ടുപടിക്കല്‍ ആദ്യമായി ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി. പാക് സൈന്യത്തിന്റെ വെടിവയ്പ്പ് ഭയന്നു കഴിയുന്ന അതിര്‍ത്തി ഗ്രാമങ്ങള്‍ അടക്കമുള്ളവയാണ് ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചത്. കാഷ്മീരിലെ ജനങ്ങളുടെ ആതിഥ്യമര്യാദ ടൂറിസം വികസനത്തിന് അനുകൂല ഘടകമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.