മലപ്പുറം: ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബും കൈമറയ്ക്കുന്ന വസ്ത്രങ്ങളും ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. തീവ്ര വിശ്വാസം മുറുകെ പിടിക്കണമെങ്കില്‍ ഒന്നുകില്‍ പഠനം ഉപേക്ഷിക്കണം, അല്ലെങ്കില്‍ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹിജാബ് ധരിച്ച് ഓപ്പറേഷന്‍ തീയേറ്ററില്‍ പഠിക്കാം എന്ന ആശ വേണ്ട. ഈ ആവശ്യവുമായി എത്തിയ കുട്ടികളുടെ പശ്ചാത്തലം അന്വേഷിക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയും മത നേതാക്കളും പ്രതികരിക്കണമെന്നും അബ്ദുള്ളക്കുട്ടി ഫെയ്‌സ് ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയയില്‍ കണ്ട വാര്‍ത്തയെക്കുറിച്ച് മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റിനോട് ചോദിച്ചു. അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ് ‘അത് ഫേക്ക് ന്യൂസ്’ ആയിരിക്കും. ഒരിക്കലും ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ഇത്തരം ആവശ്യം ഉന്നയിക്കില്ല. കേരളത്തിലെ പ്രമുഖ തങ്ങള്‍ കുടുംബത്തില്‍പ്പെട്ട വിശ്വാസിയായ ഒരാള്‍ കൂടിയാണ് ഡോക്ടര്‍. പക്ഷേ ഉച്ചയോടെ പ്രധാന ചാനലുകളില്‍ എല്ലാം വാര്‍ത്തയായി ഇത് വന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴു വിദ്യാര്‍ത്ഥികളാണ് ഈ ആവശ്യം ഉന്നയിച്ച് കത്ത് നൽകിയത്.