കോഴിക്കോട് : കേരളത്തിൽ കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ പാരസെറ്റമോള്‍ അടക്കമുള്ള മരുന്നുകൾ വില്പനയ്ക്കു വിലക്കിട്ട് ഡ്രഗ് കണ്ട്രോള് വിഭാഗം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇവ ഇനി മെഡിക്കല്‍ സ്റ്റോറുകള്‍ വില്‍ക്കരുതെന്നാണ് നിര്‍ദേശം.
പനി, ജലദോഷം, ചുമ എന്നീ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ നല്കരുതെന്നു ഡ്രഗ് കണ്ട്രോള് വിഭാഗം മുന്നറിയിപ്പ് നല്കി. കോവിഡ് ഒന്നാംതരംഗ സമയത്ത് തന്നെ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പിന്നീടു പരിശോധനകള്‍ കുറഞ്ഞു. വീണ്ടും കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഡ്രഗ് കണ്ട്രോള് വിഭാഗം തീരുമാനിച്ചത്.
അതേസമയം പനി, തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയാണ് കോവിഡിന്റെ പ്രധാന ലക്ഷണം. എന്നാൽ കോവിഡ് ഉള്ളവര്‍ പനിയാണെന്നു കരുതി പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിക്കുകയും ശരീരോഷ്മാവ് കുറയുമ്പോൾ പുറത്തിറങ്ങി നടക്കുകയും ചെയ്യും. ഇത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ വഴി രോഗവ്യാപനം കൂടാനുള്ള സാധ്യതയേറെയാണെന്ന് ആരോഗ്യ വിദഗ്ധര്‍ വിശദികരിക്കുന്നത്.
എന്നാൽ ചെറിയ അസുഖങ്ങള്‍ക്ക് പോലും ആശുപത്രികളിലേക്കു പോകുന്നതോടെ രോഗം പടരാനുള്ള സാധ്യതയുണ്ട്. മാത്രമല്ല നിയന്ത്രണം കടുപ്പിക്കുന്നതോടെ മരുന്നുകള്‍ ലഭിക്കാതെ വരികയും ആശുപത്രികളില്‍ പോകേണ്ടതായും വരുമെന്ന ആശങ്കയിലാണ് സാധാരണക്കാര്‍.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona