അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ദില്ലി ഹൈക്കോടതി നിരാകരിച്ചതിന് പിന്നാലെ അറസ്റ്റ് വാറന്റുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടില്‍ ഇഡി സംഘമെത്തി. എട്ട് ഉദ്യോഗസ്ഥരുടെ സംഘമാണ് വസതിയിലെത്തിയിരിക്കുന്നത്. ദില്ലി മദ്യനയക്കേസില്‍ ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് ഇഡി സംഘം എത്തിയിരിക്കുന്നത്.
വീടിനു പുറത്തു വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒമ്പത് സമന്‍സുകളാണ് ഇഡി. ഇതുവരെ അരവിന്ദ് കെജ്‌രിവാളിന് അയച്ചത്. എന്നാല്‍ ഹാജരാകാന്‍ ദില്ലി മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. ഞായറാഴ്ചയാണ് ഒമ്പതാമത്തെ സമന്‍സ് ഇഡി അയച്ചത്. ഇതിന് പിന്നാലെയാണ് ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റും മനോജ് ജെയിനും അടങ്ങുന്ന ബെഞ്ച് അദ്ദേഹത്തിന്റെ ഹര്‍ജി അടുത്തമാസം 22 ന് വാദം കേള്‍ക്കും. അതേസമയം അറസ്റ്റ് തടയാത്ത ഹൈക്കോടതി നടപടിക്കെതിരെ ആം ആദ്മി പാർട്ടി സുപ്രീം കോടതിയെ സമീപിച്ചു.