Friday, May 17, 2024
spot_img

ഗാസയിലെ അടിയന്തര വെടിനിർത്തൽ ! യു.എൻ രക്ഷാസമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക ! ഹമാസിന്റെ തായ് വേരറുത്തിട്ടേ അവസാന ഇസ്രയേൽ സൈനികനും ഗാസ വിടൂ

അതിർത്തി തകർത്തെത്തി നിരപരാധികളെ കൂട്ടക്കൊല ചെയ്ത ഹമാസ് തീവ്രവാദികൾക്കെതിരായ ഇസ്രയേൽ പ്രത്യാക്രമണം രണ്ട് മാസം കഴിഞ്ഞും മുന്നേറുന്നതിനിടെ ഗാസയിലെ അടിയന്തര വെടിനിർത്തൽ വേണമെന്ന യു.എൻ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടെയും പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. 55 രാജ്യങ്ങളുടെ പിന്തുണയോടെ യുഎഇ കൊണ്ടുവന്ന കരട് പ്രമേയം ഇതോടെ രക്ഷാസമിതിയിൽ പാസാക്കാനായില്ല. 15 അംഗ രക്ഷാസമിതിയിൽ 13 രാജ്യങ്ങൾ പ്രമേയത്തിനു അനുകൂലമായി വോട്ടു ചെയ്തപ്പോൾ ബ്രിട്ടൻ വിട്ടുനിന്നു. യുഎൻ ചാർട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പ്രത്യേകാധികാരം പ്രയോഗിച്ചാണ് അടിയന്തര രക്ഷാസമിതി വിളിച്ചുചേർത്തത്.

ഇസ്രയേലിലും പാലസ്തീനിലുംസമാധാനം പുലരുന്നതിനെ അമേരിക്ക പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് അടുത്ത യുദ്ധത്തിനുള്ള വിത്ത് പാകുകയേ ഉള്ളൂവെന്നും പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം കാണാൻ ഹമാസ് ആഗ്രഹിക്കുന്നില്ലെന്നും ‘ -യു.എന്നിലെഅമേരിക്കൻ ഡെപ്യൂട്ടി അംബാസഡർ റോബർട്ട് വുഡ് പറഞ്ഞു. എന്നാൽ യുദ്ധത്തിനിടയിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന സാധാരണക്കാരുടെ സംരക്ഷണവും ഹമാസിന്റെ കൈയിലുള്ള ബന്ദികളെ മോചിപ്പിക്കാനുമായി യുദ്ധം താൽക്കാലികമായി നിർത്തിവെക്കുന്നതിനെ തങ്ങൾ പിന്തുണക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഹമാസ് ആയുധങ്ങൾ ഒളിപ്പിക്കുകയും ഒളിയുദ്ധം നടത്തുകയും ചെയ്യുന്ന ടണലുകൾ ഇസ്രയേൽ കണ്ടെത്തിയിട്ടുണ്ട്. ഗാസയിലെ അൽ അസ്ഹറർ സർവകലാശാല കാമ്പസിന് താഴെയായാണ് വിശാലമായ ടണലുകൾ കണ്ടെത്തിയത്. ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ടണലുകൾ ഉണ്ടാക്കി ഹമാസ് മനുഷ്യ കവചം സൃഷ്ടിക്കുകയാണ്.

കഴിഞ്ഞ ദിവസം ഹമാസ് ഭീകരരെ കൂട്ടത്തോടെ ഇസ്രയേൽ സൈന്യം ജീവനോടെ പിടികൂടിയിരുന്നു. പിടികൂടിയ തീവ്രവാദികളെ തുണിയുരിഞ്ഞു മുട്ടിൽ നിരത്തി നിർത്തിയ ദൃശ്യങ്ങളും പുറത്തുവന്നു. ഇവർ ശരീരത്തിൽ ബോംബുകളും മറ്റും മറച്ചുവയ്ക്കാനുള്ള സാധ്യത മുന്നിൽക്കണ്ടായിരുന്നു ഈ നീക്കം.
ഇസ്രയേൽ സേന പിടികൂടുമെന്നായപ്പോൾ തീവ്രവാദികൾ ആധുധം വെച്ചു കീഴ്ടങ്ങിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഹമാസ് അനുകൂല റാലികൾ പതിവായി നടക്കുന്ന ഗാസയിലെ പാലസ്തീൻ സ്‌ക്വയറിൽ വച്ചായിരുന്നു പിടിയിലായ തീവ്രവാദികളുടെ നഗ്ന പരേഡ്.അതേസമയം ഇസ്രയേൽ മാദ്ധ്യമങ്ങൾ പുറത്തുവന്ന ദൃശ്യങ്ങളിൽ കൂടുതൽ വിശദീകരണം നൽകാൻ ഇസ്രയേൽ സൈന്യം വിശദാംശങ്ങൾ തയ്യാറായിട്ടില്ല.

Related Articles

Latest Articles