ദില്ലി : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ രണ്ടിടങ്ങളിൽ ഭീകരവേട്ട നടത്തി സുരക്ഷ സേന.
ദ്രാച്ച്, മുലൂ എന്നിവിടങ്ങളിലാണ് പുലർച്ചയോടെ ഏറ്റുമുട്ടൽ തുടങ്ങിയത്. ദ്രാച്ചിലിലെ ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു.
ഹനാൻ ബിൻ യാക്കൂബ്, ജംഷെഡ് എന്നീ ഭീകരരാണ് മരിച്ചത്. പുൽവാമയിൽ എസ്പിഒ ആയിരുന്ന ജാവേദ് ദാറിന്റെയും പശ്ചിമ ബംഗാൾ സ്വദേശിയുടെയും കൊലപാതകത്തിൽ പങ്കുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ എഡിജിപി വിജയ് കുമാർ അറിയിച്ചു. പോലീസും സൈന്യവും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്.
പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. അതിനിടെ ഭീകരർ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് സൈന്യം ഇയാളെ വധിച്ചത്.