ശ്രീനഗര്‍: ജമ്മു കശ്‍മീരിലെ കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്‌ടറിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് അഞ്ച് ലഷ്‌കര്‍ ഭീകരരെ ഇന്ത്യൻ സൈന്യംവധിച്ചു. ജമ്മു കശ്മീർ പോലീസും സൈന്യവും സംയുക്തമായി നടത്തിയ നടപടിയിൽ ആദ്യം രണ്ട് ഭീകരരും പിന്നീടുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ ലഷ്‌കറെ ത്വയ്ബ ഭീകരരാണെന്ന് പോലീസ് അറിയിച്ചു.
നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെയുള്ള സൈനികര്‍ നടത്തിയ ഓപ്പറേഷനിൽ പിന്നീട് പോലീസും ചേരുകയായിരുന്നു. സൈന്യത്തെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഇപ്പോഴും ഓപ്പറേഷന്‍ തുടരുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ഡിജിപി ദില്‍ബാഗ് സിങ് അറിയിച്ചു.
നേരത്തെ ഒക്ടോബർ 22-ന് ബാരാമുള്ളയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ബാരാമുള്ളയിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ നിരവധി ആയുധങ്ങളും കണ്ടെടുത്തിരുന്നു