ജാജ്പൂർ: എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ 18കാരി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ.ഒഡീഷയിലെ ജാജ്പൂരിൽ ചൊവ്വാഴ്ചയാണ് പോളിടെക്നിക് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജ് ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തുടർച്ചയായുള്ള റാഗിങ്ങാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.
മകളെ കോളേജ് പ്ലേസ്മെന്റിൽ സെലക്ടറ്റ് ചെയ്തതായി ഒരു വിദ്യാർത്ഥി മെസേജ് ചെയ്തിരുന്നു. എന്നാൽ അതിന് ഹാജരാവാകാൻ അവളെ അനുവദിക്കില്ലെന്നും അയാൾ പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം അവളെ മറ്റൊരാൾ മർദ്ദിച്ചു. ഹോസ്റ്റലിൽ താമസിക്കേണ്ടതിനാൽ കോളേജ് അധികൃതരോട് പറയാൻ മകൾക്ക് ഭയമായിരുന്നു എന്ന് പെൺകുട്ടിയുടെ മാതാവ് പറയുന്നു.വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് പേടിച്ചാണ് പരാതി കൊടുക്കാതിരുന്നതെന്നും മാതാവ് കൂട്ടിച്ചേർത്തു.
അതേസമയം, കോളേജിനെതിരെ പ്രതിഷേധവുമായി പെൺകുട്ടിയുടെ വീട്ടുകാർ രംഗത്തെത്തി. കോളേജ് അധികൃതർക്ക് മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്നും തുടർച്ചയായുള്ള റാഗിങ്ങാണ് മകളുടെ മരണത്തിന് കാരണമെന്നും അവർ ആരോപിച്ചു. സാധ്യമായ എല്ലാ വഴികളിലൂടെയും കേസ് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.