കിളിമാനൂർ:ഇങ്ങനെയും ഒരു പിതാവ് . സ്കൂൾ വിദ്യാർഥിയായ സ്വന്തം മകളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കുന്നത് പതിവാക്കിയ 62 വയസ്സുള്ള ബാപ്പ അറസ്റ്റിൽ. 30 വർഷം യുഎഇയിൽ ഡിഫൻസ് അക്കാദമിയിൽ ജോലി ചെയ്ത ശേഷം 2020 സെപ്റ്റംബറിൽ ജോലി മതിയാക്കി നാട്ടിലെത്തിയ ആളാണ് അറസ്റ്റിലായത്. മൂന്നു വിവാഹം കഴിച്ച ഇയാൾ ആദ്യ രണ്ടു ബന്ധവും വേർപെടുത്തിയിരുന്നു. മൂന്നു ഭാര്യമാരിലും കൂടി 5 മക്കളുണ്ട്.
കുട്ടിയുടെ അമ്മ നിരവധി തവണ എതിർത്തെങ്കിലും വകവച്ചില്ല. വിവരം ചൈൽഡ് ലൈൻ പ്രവർത്തകർ കിളിമാനൂർ പൊലീസിനു കൈമാറിയതിനെത്തുടർന്ന് ഇൻസ്പെക്ടർ കെ.ബി.മനോജ്കുമാർ, എസ്ഐ: ടി.ജെ.ജയേഷ് എന്നിവർ പിതാവിനെ പിടികൂടുകയായിരുന്നു.പ്രബുദ്ധ കേരളത്തിലാണ് ഇതൊക്കെ നടക്കുന്നത് എന്നത് മലയാളിയെ ലജ്ജിപ്പിക്കുന്ന കാര്യങ്ങൾ തന്നെയാണ് .