ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനിലെക്കാൾ ഭീകരമായ അവസ്ഥയാണ് ഇപ്പോൾ ഇമ്രാൻ ഖാന്റെ നയാ പാകിസ്ഥാനിൽ. അത്തരത്തിലുള്ള ക്രൂരമായ സംഭവങ്ങളാണ് ഇപ്പോൾ പാകിസ്ഥാനിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് ഇന്നലെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചിരിക്കുകയാണ്.
പാക് പഞ്ചാബ് പ്രവിശ്യയിലെ മുസാഫർഗഡ് ജില്ലയിലാണ് സംഭവം നടന്നത്. സബ് ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥയ്‌ക്ക് നേരെയാണ് അതിക്രമം നടന്നത്. കാസിഫ് എന്ന യുവാവാണ് പീഡിപ്പിച്ചത് എന്ന് പോലീസ് അറിയിച്ചു. സദ്ദാർ പോലീസ് സ്‌റ്റേഷന് സമീപത്ത് നിന്നാണ് ഉദ്യോഗസ്ഥയെ തട്ടിക്കൊണ്ടുപോയത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന വനിതാ ഉദ്യോഗസ്ഥയെ കാറിലെത്തിയ യുവാവ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി.
തുടർന്ന് ഇവരെ ചമൻ ബൈപാസിനടുത്തുള്ള ഉദ്യാനത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് തന്നെ ആക്രമിച്ചത് എന്ന് ഉദ്യോഗസ്ഥ വെളിപ്പെടുത്തി.അതേസമയം പീഡനത്തിന് ഇരയായ ഉദ്യോഗസ്ഥയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി എന്നാണ് വിവരം. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona