ആറ് മക്കളില്‍ അഞ്ച് മക്കളെയും കൊന്നൊടുക്കിയ യുവതിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. ഒരു വയസ് മുതല്‍ എട്ട് വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് വെള്ളത്തില്‍ മുക്കിയും ശ്വാസം മുട്ടിച്ചും ഇവര്‍ കൊലപ്പെടുത്തിയത്. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് ദാരുണ സംഭവം നടന്നത്. 15 വർഷത്തേക്ക് യുവതിക്ക് പരോളിന് അർഹതയില്ലെന്ന് പടിഞ്ഞാറൻ ജർമ്മനിയിലെ വുപ്പെർട്ടാലിലെ കോടതിയിലെ ജഡ്ജിമാർ പറഞ്ഞു.
യുവതിൽ നിന്ന് പിരിഞ്ഞ് ജീവിക്കുന്ന ഭര്‍ത്താവും കാമുകിയുമൊത്തുള്ള ഫോട്ടോ ഇവര്‍ കണ്ടതാണ് കൊലപാതകത്തിന് കാരണമായി പോലീസ് പറയുന്നത്. പൊലീസിന്റെ പിടിയിലായ ശേഷവും താനാണ് മക്കളെ കൊന്നതെന്ന് ഇവര്‍ സമ്മതിച്ചില്ല. മുഖംമൂടിയണിഞ്ഞ ഒരാള്‍ വീടിനകത്തേക്ക് അതിക്രമിച്ചുകയറിയെന്നും അയാളാണ് കുട്ടികളെ കൊലപ്പെടുത്തിയത് എന്നുമായിരുന്നു ഇവർ ആദ്യത്തെ മൊഴി. എന്നാല്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.