Thursday, May 16, 2024
spot_img

നിനക്കൊക്കേ തെണ്ടാൻ പോയ്ക്കൂടെ….! ആരാ ഈ പറയുന്നത് മുഖ്യന്റെ ചങ്ക് ബ്രോ

ശക്തവും മൂര്‍ച്ചയേറിയതുമായ പദപ്രയോഗങ്ങള്‍ അവസരോചിതമായി ഉപയോഗിക്കാന്‍ കഴിവുള്ള നേതാവും വാഗ്മിയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നാണ് അന്തംകമ്മികളുടെ വാദം. മുഖ്യന്റെ മാധ്യമങ്ങളോടുള്ള കടക്ക് പുറത്ത് എന്ന പദപ്രയോഗം വൈറലാണ്. അവസരോചിതമായും അല്ലാതെയും അര്‍ഥം നോക്കിയും നോക്കാതെയും ആളുകള്‍ മുഖ്യന്റെ പ്രയോഗം ഏറ്റെടുത്ത് ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ, മുഖ്യന് മാത്രമല്ല…മാധ്യമങ്ങളോട് ഇത്ര ധാർഷ്ട്യം. മുഖ്യന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തനാണ് ഇന്നത്തെ താരം. സെക്രട്ടേറിയറ്റിലേക്ക് കയറാന്‍ എത്തിയ ദത്തനെ അനക്‌സിന് സമീപത്ത് ബാരിക്കേഡിൽ പോലീസ് ആളറിയാതെ തടഞ്ഞിരുന്നു. ഇതാണ് മുഖ്യന്റെ ഉപദേഷ്ടാവിന് കലിപ്പ് വരാൻ കാരണമായത്. എന്നാൽ പ്രമുഖ സാറിനെ മനസിലാകാത്തത് പോലീസിനാണെങ്കിലും ദത്തൻ അതിന്റെ കലിപ്പ് തീർത്തത് മാധ്യമപ്രവർത്തകരോടാണ്. അതും അകത്തേക്ക് കടത്തിവിടാൻ സഹായിച്ച മാധ്യമപ്രവർത്തകരോട്. തന്നെ കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് നിനക്കൊക്കെ വേറെ പണിയില്ലേ, നീയൊക്കെ തെണ്ടാൻ പോ എന്നായിരുന്നു ദത്തൻ പ്രതികരിച്ചത്.

സെക്രട്ടേറിയേറ്റിന് മുന്നിലെ അനക്സ് കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു സംഭവം. യുഡിഎഫിന്റെ ഉപരോധത്തിന് ഇടയിൽ സെക്രട്ടേറിയേറ്റിലേക്ക് എത്തിയ എം സി ദത്തന് പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ കാത്ത് നിൽക്കേണ്ടി വരുകയായിരുന്നു. ഈ സമയത്ത് എം. സി ദത്തനെ മനസിലായ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും കടത്തിവിടണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. അമളി മനസിലായ മുതിർന്ന പൊലീസുകാർ ഉടൻ തന്നെ ഇടപെട്ട് ദത്തനെ കടത്തിവിട്ടു. സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് ഇടയിൽ നിന്നാണ് അദ്ദേഹത്തെ പോലീസ് കടത്തിവിട്ടത്. അതേസമയം, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് നീയൊക്കെ തെണ്ടാൻ പോ എന്ന് ക്ഷുഭിതനായി ദത്തൻ മറുപടി പറഞ്ഞത്. സംസ്‌കാര ശൂന്യമായ സംഭാഷണത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്‌തെങ്കിലും ദത്തന്‍ പിന്നീട് പ്രതികരിക്കാതെ നീങ്ങുകയായിരുന്നു. അതേസമയം, ദത്തന് ശേഷം വന്ന സെക്രട്ടേറിയേറ്റ് ജീവനക്കാർ ആരെയും അകത്തേക്ക് പോലീസ്കടത്തിവിട്ടില്ല.

അതേസമയം സർക്കാരിനെതിരായുള്ള യുഡിഎഫിന്റെ അഞ്ച് മണിക്കൂർ പിന്നിട്ട ഉപരോധ സമരത്തിൽ ജനം വലഞ്ഞു. രാവിലെ ആറിന് തുടങ്ങിയ ഉപരോധം ഉച്ചയ്ക്ക് 12 മണിയ്ക്കാണ് അവസാനിച്ചത്. സർക്കാരല്ലിത് കൊള്ളക്കാർ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിപക്ഷം സെക്രട്ടറിയേറ്റ് വളഞ്ഞത്. യു.ഡി.എഫിന്റെ മൂലം തിരുവനന്തപുരം നഗരത്തിൽ വലിയ ഗതാഗതക്കുരുക്കാണ്‌ അനുഭവപ്പെട്ടത്. എംസി റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. പാളയം – കിഴക്കേക്കോട്ട റൂട്ടിൽ വാഹനങ്ങൾ കടത്തി വിട്ടില്ല. എം ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷൻ, തമ്പാനൂർ എന്നീ ഭാഗങ്ങളിൽ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെ ജനം ആകെ വലയുകയായിരുന്നു.

Related Articles

Latest Articles