Wednesday, May 15, 2024
spot_img

“ആക്രമിക്കുന്നത് മുഖ്യമന്ത്രി വാടകയ്‌ക്കെടുത്ത ക്രിമിനലുകൾ ! ലക്ഷ്യം ജനശ്രദ്ധ തിരിക്കൽ” – മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരാരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതരാരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സർവകലാശാല ക്യാംപസിലെ ഗസ്റ്റ് ഹൗസിലെത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ ആക്രമിക്കുന്നത് മുഖ്യമന്ത്രി വാടകയ്‌ക്കെടുത്ത ക്രിമിനലുകളാണെന്ന് തുറന്നടിച്ച ഗവർണർ പ്രതിഷേധം മുഖ്യമന്ത്രി സ്പോണ്‍സര്‍ ചെയ്തതാണെന്നും ജനശ്രദ്ധ തിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും പറഞ്ഞു.

“ഞാൻ ആരെയും ഭീഷണിപ്പെടുത്താറില്ല, ആരുടെയും ഭീഷണിയില്‍ ഭയക്കാറുമില്ല. എന്നാല്‍ മുഖ്യമന്ത്രി ഇതെല്ലാം ചെയ്യും. കാരണം അദ്ദേഹം വരുന്നത് കണ്ണൂരില്‍നിന്നാണെന്നും മനുഷ്യര്‍ പരസ്പരം കൊല്ലുന്ന മോശം, ചരിത്രമുള്ള നാടാണ് അത്. എസ്എഫ്ഐക്കാരുടെ പ്രതിഷേധം എവിടെ? ഇരുട്ടില്‍ ചില ശബ്ദം മാത്രമാണ് കേട്ടത്. പ്രതിഷേധക്കാര്‍ കാറിനു സമീപത്തേക്ക് വന്നാല്‍ ഇനിയും പുറത്തിറങ്ങും. തന്റെ ഔദ്യോഗിക വാഹനത്തില്‍ തൊടാന്‍ ആരേയും അനുവദിക്കില്ല. തിരുവനന്തപുരം സര്‍വ്വകലാശാല സെനറ്റ് പട്ടികയെക്കുറിച്ച് ക്രിമിനലുകള്‍ക്ക് വിശദീകരണം നല്‍കേണ്ട കാര്യം തനിക്കില്ല. രാഷ്ട്രപതിയോടുമാത്രമാണ് മറുപടിപറയാന്‍ ബാധ്യസ്ഥൻ. പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍, രാഷ്ട്രീയ നിയമനത്തിലൂടെ രണ്ടുവര്‍ഷം മാത്രം ജോലിചെയ്തവര്‍ക്ക് പെന്‍ഷന്‍ കൊടുത്ത് ജനങ്ങളെ പരിഹസിക്കുകയാണ്. ” – ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

അതേസമയം വന്‍ പോലീസ് സന്നാഹത്തില്‍ പ്രധാന കവാടത്തിൽ കൂടി തന്നെയാണ് ഗവർണർ സർവകലാശാലയുടെ ക്യാമ്പസിൽ എത്തിയത് . അൻപതോളം എസ്എഫ്ഐ പ്രവർത്തർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചെങ്കിലും ഇവർക്ക് ഗവർണർ കടന്നുപോകുന്ന ഭാഗത്തിന്റെ ഏഴ് അയൽ പക്കത്തെത്താൻ സാധിച്ചില്ല. ദില്ലിയിൽ നിന്ന് വൈകുന്നേരം ഏഴു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഗവർണർ, 7.15 ഓടെയാണ് സർവകലാശാലയിലെത്തിയത്.

സർവകലാശാലയിൽ ഗവർണർ എത്തുന്നതിന് 2 മണിക്കൂർ മുന്നേയായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധിച്ചിരുന്നു . ഗവർണർ താമസിക്കാനെത്തുന്ന സർവകലാശാല ഗസ്റ്റ്ഹൗസ് ഉപരോധിച്ചായിരുന്നു സമരം. കരിങ്കൊടികളേന്തി 500 ഓളം വിദ്യാർത്ഥികളാണ് സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃതത്വത്തിൽ സമരം തുടങ്ങിയത്. സർവകലാശാല പ്രവേശന കവാട ഭാഗത്ത് നിന്ന് ഒരുവിഭാഗം എസ്.എഫ്.ഐ പ്രവർത്തകരും മറുവശത്ത് നിന്ന് മറ്റൊരു വിഭാഗവും പ്രകടനവുമായി എത്തിയാണ് സമരം തുടങ്ങിയാണ്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Related Articles

Latest Articles