കൊച്ചി കമ്മട്ടിപ്പാടത്ത് വയോധികയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. 62 വയസ് പ്രായമുളള സ്ത്രീയാണ് കൊടും ക്രൂരതയ്ക്കിരയായത്. സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ ഇവരെ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. അധികം ആൾപ്പാർപ്പില്ലാത്ത സ്ഥലത്ത് വൃദ്ധയുടെ കരച്ചിൽ കെട്ടാണ് ആളുകൾ എത്തിയത്. രക്തം വാർന്നൊഴുകുന്ന നിലയിൽ വൃദ്ധയെ കണ്ടതോടെ നാട്ടുകാർ അതിവേഗം വിവരം പോലീസിൽ അറിയിച്ചു. പോലീസെത്തി വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ 13 നാണ് കൃത്യം നടന്നതെന്നാണ് വിവരം.
സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ പ്രതിയെ പൊലീസ് പിടികൂടി. അസം സ്വദേശി ഫിർദൗസ് ആണ് പിടിയിലായത്. ബലാത്സംഗത്തിന് ഇരയായ സ്ത്രീ അപകടനില തരണം ചെയ്തെന്ന് പോലീസ്. അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു എന്നാണ് വിവരം.