Friday, May 17, 2024
spot_img

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റില്‍

ചെന്നൈ: സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്കു വിറ്റ മുത്തശ്ശി അറസ്റ്റില്‍. ചെന്നൈ തിരുവാരൂരിലാണ് സംഭവം. പതിമൂന്നും പതിനാലും വയസുള്ള പേരക്കുട്ടികളെയാണ് ഇവര്‍ വില്‍പന നടത്തിയതെന്നാണ് വിവരം. മാതാപിതാക്കളുടെ അറിവില്ലാതെയാണ് ഇവര്‍ കുട്ടികളെ കൈമാറിയതെന്നാണു റിപ്പോര്‍ട്ട്. ഈ കുട്ടികളുടെ പിതാവ് കൂലിത്തൊഴിലാളിയും മാതാവ് മനോദൗര്‍ബല്യമുള്ളയാളുമാണ്.

പെണ്‍കുട്ടികളെ തിരുപ്പൂരിലെ സ്വകാര്യ ഫാക്ടറിയില്‍ നിന്നു മോചിപ്പിച്ചു ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ക്കു കൈമാറി. കഴിഞ്ഞ നവംബര്‍ 20ന് ആണു കുട്ടികളെ കാണാതായത്. ഇടനിലക്കാരന്‍ മുഖേന ഓരോ കുട്ടിക്കും 10,000 രൂപവീതം വാങ്ങിയാണു വില്‍പന നടത്തിയത്.

ഇതിനിടെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തായതെന്ന് തിരുവാരൂര്‍ എസ്പി എം ദുരൈ പറഞ്ഞു. ബാലവേല നിരോധന നിയമപ്രകാരം വിജയലക്ഷ്മിക്കും ഇടനിലക്കാര്‍ക്കും എതിരെ കേസെടുത്തു.

Related Articles

Latest Articles