Thursday, May 2, 2024
spot_img

വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻറെ തള്ള് പൊളിഞ്ഞു ; പൗരത്വനിയമം വിയോജിക്കാനാവില്ല, സംസ്ഥാനങ്ങൾക്ക് സ്വമേധയാ ബാധകം

തിരുവനന്തപുരം: പൗരത്വനിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് രാഷ്ട്രീയനിലപാട് എന്നതിനപ്പുറം നിയമപരമായ നിലനില്പില്ലെന്ന് വിലയിരുത്തൽ. ബംഗാൾ, കേരള സർക്കാരുകളാണ് പൗരത്വനിയമം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചത്. ബില്ലിനോടുള്ള എതിർപ്പ് തീവ്രമായി പ്രതിഫലിപ്പിക്കാൻ ഈ നിലപാടിനാകും. എന്നാൽ, സംസ്ഥാനം യോജിച്ചാലും ഇല്ലെങ്കിലും പാർലമെന്റ് പാസാക്കുന്ന നിയമം രാജ്യത്തിനാകെ ബാധകമാണ്.

പാർലമെന്റ് പാസാക്കുന്ന നിയമം സംസ്ഥാനങ്ങൾക്ക് ബാധകമാണെന്ന് ഭരണഘടനയുടെ 256-ാം അനുച്ഛേദം നിഷ്കർഷിക്കുന്നു. 257-ൽ കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാനഭരണം തടസ്സംനിൽക്കാൻ പാടില്ലെന്നും വ്യക്തമാക്കുന്നു.

ഏതെങ്കിലും കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാനം തടസ്സംനിൽക്കുകയോ അത് നടപ്പാക്കാൻവരുന്ന ഉദ്യോഗസ്ഥനെ തടയുകയോ ചെയ്താൽ സംസ്ഥാനത്തിന് കർശന നിർദേശം നൽകാൻ കേന്ദ്രത്തിന് അധികാരമുണ്ട്. എന്നിട്ടും തടസ്സംതുടർന്നാൽ സംസ്ഥാനസർക്കാരിനെ പിരിച്ചുവിടാൻപോലും ഇത് കാരണമാക്കാമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

കേന്ദ്രനിയമം നടപ്പാക്കില്ലെന്ന നിലപാട് സത്യപ്രതിജ്ഞാലംഘനവും ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമാകുമെന്ന വ്യാഖ്യാനവും നിയമജ്ഞർ ഉയർത്തുന്നു. പൗരത്വത്തിനായുള്ള അപേക്ഷയ്ക്ക് സംസ്ഥാനസർക്കാർ തടസ്സംനിന്നാൽ അപേക്ഷകന് കോടതിവഴി നിയമപരമായ പരിരക്ഷ ലഭിക്കുകയും ചെയ്യും.

Related Articles

Latest Articles