ദില്ലി: ഗ്യാൻവാപി കേസ് സുപ്രീംകോടതിയിലേയ്ക്ക്. ഗ്യാൻവാപിയിൽ ഹിന്ദുപക്ഷത്തിന് പൂജ നടത്താൻ അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം പക്ഷം സുപ്രീംകോടതിയെ സമീപിച്ചത്.
ഗ്യാൻവാപി വിട്ടു നൽകാനാവില്ലെന്നും രാജ്യത്തെ പരമോന്നത നീതി പീഠത്തിനു മുന്നിലും ഗ്യാൻവാപിക്കായി പോരാട്ടം നടത്തുമെന്നാണ് മുസ്ലീം പക്ഷത്തിന്റെ നിലപാട്. അഞ്ജുമാൻ ഇൻ്റസാമിയ മസ്ജിദാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഈ കമ്മിറ്റിയാണ് ഗ്യാൻവാപി പള്ളിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
ഗ്യാൻവാപി കേസിൽ അഞ്ജുമാൻ ഇൻ്റജാമിയ മസ്ജിദ് കമ്മിറ്റിയും മറ്റ് മുസ്ലീം കക്ഷികളും അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. അതിൽ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട മുസ്ലീം പക്ഷത്തിന്റെ അഞ്ച് ഹർജികളും നിരസിക്കപ്പെട്ടുവെന്നും അലഹബാദ് ഹൈക്കോടതിയുടെ ഇടപെടൽ ശരിയല്ലെന്നും മുസ്ലീം പക്ഷം പറയുന്നു.