Wednesday, December 31, 2025

സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത; ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഏഴു മുതല്‍ 11 സെന്‍റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു.

അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെയുള്ള സമയത്ത് മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയും മുന്നറിയിപ്പു നല്‍കി. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മഴയത്ത് ജലാശയങ്ങളില്‍ ഇറങ്ങരുത്.

കുട്ടികള്‍ വെള്ളക്കെട്ടിലും കുളങ്ങളിലും ചിറകളിലും ഇറങ്ങുന്നത് ഒഴിവാക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. മരങ്ങള്‍ക്കു കീഴില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. സംസ്ഥാനത്ത് ഞായറാഴ്ച ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ്, അഞ്ചു സെന്‍റീമീറ്റര്‍. പൊന്നാനിയില്‍ മൂന്നും കോന്നി, വയനാട് എന്നിവിടങ്ങളില്‍ ഒരു സെന്‍റീമീറ്ററും മഴ രേഖപ്പെടുത്തി. വേനല്‍ മഴ അവസാനിക്കാന്‍ രണ്ടാഴ്ച കൂടി ബാക്കി നില്‍ക്കുന്പോള്‍ 35 ശതമാനം മഴക്കുറവിലാണ് സംസ്ഥാനം.

Related Articles

Latest Articles