കൊച്ചി: സംസ്ഥാനത്ത് പരസ്യ ബോര്‍ഡുകള്‍ നിയന്ത്രിക്കാന്‍ കർശന നിർദേശവുമായി കോടതി. പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടികളും അടിയന്തരമായി നീക്കാന്‍ തദ്ദേശഭരണ സെക്രട്ടറിമാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം നല്‍കി. പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങൾക്കെതിരായ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം
പൊതുസ്ഥലങ്ങളിൽ വയ്ക്കുന്ന ബോർഡുകളിലും ബാനറുകളിലും പരസ്യ ഏജൻസിയുടെയും പ്രിന്റിങ് പ്രസിന്റെയും വിലാസവും ഫോൺ നമ്പരും ശ്രദ്ധിക്കത്തക്ക രീതിയിൽ രേഖപ്പെടുത്തണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. നിർദേശങ്ങൾ ലംഘിച്ചാൽ ഉചിതമായ അന്വേഷണത്തിനു ശേഷം പ്രിന്റിങ് പ്രസിന്റെയും പരസ്യ ഏജൻസിയുടെയും ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികളെടുക്കുമെന്നും കോടതി പറഞ്ഞു. പരസ്യ ഏജന്‍സികള്‍ അനുമതിയില്ലാതെ ബോര്‍ഡ് സ്ഥാപിക്കുന്നതു കോടതി വിലക്കി.