Sunday, May 19, 2024
spot_img

ലവ് ജിഹാദ് ഇരകൾക്ക് ശോഭനമായ ഭാവി നൽകാൻ മുന്നിട്ടിറങ്ങി ഗുജറാത്തിലെ ഹിന്ദു സംഘടനകൾ; ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ 18 വയസ്സ് തികഞ്ഞ ശേഷം വിവാഹം കഴിച്ചയപ്പിച്ചു

ലൗ ജിഹാദിന്റെ നിരവധി കേസുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവരികയാണ്. ഹിന്ദു സ്ത്രീകളെയും പെൺകുട്ടികളെയും മുസ്ലീം പുരുഷന്മാർ ഹിന്ദുവെന്ന വ്യാജേനെ പ്രണയബന്ധങ്ങളിൽ കുടുക്കി, പിന്നീട് വിവാഹം കഴിക്കുകയും മതം മാറ്റാൻ നിർബന്ധിതരാക്കുകയും ചില കേസുകളിൽ ബലാത്സംഗം ചെയ്യുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യുന്നു.

ചില കേസുകളിൽ പ്രതി പിടിക്കപ്പെടുന്നു, ചില കേസുകളിൽ അതുപോലും ഉണ്ടാകുന്നില്ല. ഇരയായ സ്ത്രീയുടെയും ജീവിതം നശിപ്പിക്കപ്പെടുന്നു. ഇത് കണക്കിലെടുത്താണ് ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ഹിന്ദു സംഘടനകൾ ബലാത്സംഗത്തിന് ഇരയായ ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയച്ച് സമൂഹത്തിൽ ബോധവത്കരണത്തിന് മാതൃകയായത്.

ജുനഗഡിലെ ദോലത്‌പാറ പ്രദേശത്ത് താമസിക്കുന്ന ഒരു തൊഴിലാളി കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയൽവാസിയായ ഒരു മുസ്ലീം പുരുഷൻ ബലമായി പീഡിപ്പിക്കുകയും പലതവണ ബലാത്സംഗം ചെയ്യുകയും ചെയ്തു. സംഭവം പ്രാദേശിക ഹൈന്ദവ സംഘടനകൾ അറിഞ്ഞതോടെ സംഘടനാ പ്രതിനിധികൾ അടിയന്തിരമായി സ്ഥലത്തെത്തി പ്രതിയുടെ പിടിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയെ മോചിപ്പിച്ചു.

പെൺകുട്ടിയുടെ ഭാവിയെക്കുറിച്ചോർത്ത് കുടുംബം സങ്കടപ്പെടുന്നതിനിടെ ഹിന്ദു സംഘടനകൾ, പെൺകുട്ടിയെ അവൾ 18 വയസ്സ് തികഞ്ഞ ശേഷം അവരുടെ സ്വന്തം ചെലവിൽ ഒരു ഹിന്ദു കുടുംബത്തിലെ യുവാവിന് വിവാഹം കഴിച്ചയപ്പിച്ചു. വിവാഹത്തിന് മുൻപ് ഹിന്ദു സംഘടനയിലെ അംഗങ്ങൾ വരന്റെ വീട്ടുകാരോട് സംഭവങ്ങളെല്ലാം വിശദീകരിച്ചു. പെൺകുട്ടി നേരിട്ട പീഡനങ്ങളെക്കുറിക്ക് അവർ മറച്ചുവച്ചില്ല. വരൻ പെൺകുട്ടിയേക്കാൾ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള ആളാണ്. ബലാത്സംഗത്തിന് ഇരയായവർക്ക് സന്തോഷകരമായ ജീവിതം നയിക്കാൻ അവകാശമുണ്ടെന്നും അവരെ രക്ഷിക്കാനും സഹായിക്കാനും കഴിയുമെന്ന ശക്തമായ സന്ദേശം സമൂഹത്തിന് നൽകിയ ഹിന്ദു സംഘടനാ അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഹിന്ദു സമൂഹം അവരുടെ പെൺമക്കളോടൊപ്പം നിൽക്കുകയും അവരെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്ന സന്ദേശവും സംഘടനകൾ നൽകി.

ഹിന്ദുമതത്തോടുള്ള കടമ നിറവേറ്റാൻ മാത്രമാണ് തങ്ങൾ ശ്രമിച്ചതെന്നും ലൗ ജിഹാദ് കെണിയിൽ പെട്ട നിരവധി പേർക്ക് ശോഭനമായ ഭാവി പ്രദാനം ചെയ്യുമെന്നും ഹിന്ദു സംഘടനാ പ്രവർത്തകർ പറഞ്ഞു.

Related Articles

Latest Articles