Sunday, May 5, 2024
spot_img

അവയവദാന തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥകളുടെ നടുക്കത്തിൽ മലയാളികൾ; ലേക്ഷോർ ആശുപത്രി ചർച്ചകളിൽ നിറയുമ്പോൾ അറിയാം ഇതിന് പിന്നിലെ പോരാളിയെപ്പറ്റി; ആരാണ് അവയവദാന മാഫിയയെ വിറപ്പിക്കുന്ന ഡോ. സദാനന്ദൻ ഗണപതി

അവയവദാന തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥകൾ പുറത്തുവന്നതിന്റെ നടുക്കത്തിലാണ് മലയാളികൾ. കൊച്ചി ലേക്ഷോർ ആശുപത്രിയിലെ അവയവദാന തട്ടിപ്പുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഉടുമ്പൻചോല സ്വദേശിയായ വി.ജെ എബിന്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതിനാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയമായിരുന്നു. 2009 നവംബർ 29ൽ നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുമ്പോൾ ഈ കേസിന് പിന്നിൽ ഒറ്റയാൾ പോരാട്ടം നടത്തിയ അവയവമാഫിയ വിരുദ്ധ പോരാളിയായ ഡോ. സദാനന്ദൻ ഗണപതിയും ചർച്ചയാവുകയാണ്. അറിയാം ആരാണ് ഡോ. സദാനന്ദൻ ഗണപതിയെന്ന്…

ഡോ. സദാനന്ദൻ ഗണപതി ഒരു സർജൻ, മനുഷ്യസ്‌നേഹി, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകൻ എന്നി നിലകളിൽ പ്രശസ്തനാണ്. സ്വന്തം ക്ലിനിക്കിലെ ജോലികൾ പൂർത്തിയാക്കി വീട്ടിലെത്തിയാൽ ഒരു കൈലിമുണ്ടുടുത്ത് ഷർട്ട് പോലും ധരിക്കാതെ ഡോക്ടർ അങ്ങ് ഇറങ്ങും. എങ്ങോട്ടാണന്നല്ലേ…ടെറസിനു മുകളിലും പറമ്പിലുമായി കൃഷി ചെയ്യുന്നതിനാണ് ഡോക്ടർ പോകുന്നത്. ഡോക്ടറുടെ ഒരു പൊങ്ങച്ചവും കാണിക്കാതെ വെറും സാധാരണക്കാരനായി ജീവിക്കുന്ന ഡോ. സദാനന്ദൻ ഗണപതി. പച്ചക്കറികളുടെയും മുന്തിരി, പാഷൻ ഫ്രൂട്ട് തുടങ്ങി വിവിധ ഇനം പഴവർഗ്ഗങ്ങൾ സദാനന്ദൻ ഗണപതിയുടെ കൃഷിയിടത്തിലുണ്ട്. ഇതാണ് കേരളത്തിലെ അവയവമാഫിയ വിരുദ്ധ പോരാളിയായ ഡോ. സദാനന്ദൻ ഗണപതിയുടെ ലളിത ജീവിതം.

2009 നവംബർ 29 നാണ് ഉടുമ്പൻചോല സ്വദേശിയായ വി.ജെ എബിനെ അപകടം സംഭവിച്ചതിനെ തുടർന്ന് ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിന്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതായും എന്നാൽ അത് നീക്കം ചെയ്യാതെ ആശുപത്രി അധികൃതർ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയമായിരുന്നു. എന്നാൽ അത് ഡോക്ടർമാർ ചെയ്തില്ലെന്നും യുവാവിനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നും ഡോ. സദാനന്ദൻ ഗണപതി ചൂണ്ടിക്കാട്ടിയിരുന്നു. ശേഷം യുവാവിന്റെ അവയവങ്ങൾ വിദേശികൾക്ക് ദാനം ചെയ്യുകയായിരുന്നു. എന്നാൽ നടപടി ക്രമങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് ആശുപത്രി അധികൃതർ വിദേശികൾക്ക് അവയവം ദാനം ചെയ്തതെന്ന് ഡോ. സദാനന്ദൻ ഗണപതി ആരോപിച്ചു. ഇത് കോടതി ശരിവെക്കുകയും തുടർന്ന് പ്രതികൾക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

Related Articles

Latest Articles