Monday, May 20, 2024
spot_img

ടിക് ടോക് മീശക്കാരൻ ചേട്ടനെതിരെയുള്ള പരാതികൾ തീരുന്നില്ല!! വീട്ടമ്മയുടെ അക്കൗണ്ട് റാഞ്ചി, ഇ-മെയില്‍, ഇന്‍സ്റ്റഗ്രാം ഐഡി പാസ് വേഡുകൾ കൈക്കലാക്കി ഭീഷണിയും മർദ്ദനവും: വിനീതിനെതിരെ കൂടുതൽ പരാതികൾ ലഭിക്കാൻ സാധ്യത

തിരുവനന്തപുരം:  രംഗത്ത്. ശനിയാഴ്ചയാണ് വെള്ളല്ലൂര്‍ കീട്ടുവാര്യത്ത് വീട്ടില്‍ വിനീതിനെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്ത കേസില്‍ പിടിയിലാകുന്നത്. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ പുതിയ പരാതി ഉയരുന്നത്.

വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും. ഇ-മെയില്‍, ഇന്‍സ്റ്റഗ്രാം ഐഡി പാസ് വേഡുകൾ കൈക്കലാക്കിയെന്നും കാണിച്ചാണ് പരാതി. ഇതില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും താരമായ വിനീത് പീഡനക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍ എത്തുകയാണ്.

സോഷ്യല്‍ മീഡിയയിലെ പരിചയത്തില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിനീത് പിന്നീട് വിവാഹിതയായ തന്നെ ഇതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ വാക്കുകൾ. വിനീതില്‍ നിന്നും മോശം അനുഭവം ഉണ്ടായതോടെ ഇയാളെ അവഗണിച്ചു. ഇയാളുടെ ഫോണ്‍ കോളുകള്‍ എടുത്തില്ല. എന്നാല്‍ ഇതിനകം യുവതിയുടെ സാമൂഹ്യമാധ്യമ അക്കൌണ്ടുകളുടെ നിയന്ത്രണം ഏറ്റെടുത്ത വിനീത്. യുവതിയുടെ സമ്മതം ഇല്ലാതെ അവയില്‍ പോസ്റ്റുകളും, സ്റ്റോറികളുമിട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.

എന്നാൽ, വിനീത് മര്‍ദ്ദിച്ചതായി ചില കോളേജ് വിദ്യാര്‍ത്ഥികള്‍ ഫോണ്‍ വിളിച്ച് പൊലീസില്‍ പരാതി പറഞ്ഞിട്ടുണ്ട്. ഇയാളെ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെടുകയും. എന്നാല്‍ പിന്നീട് മോശമായി പെരുമാറിയപ്പോള്‍ ബന്ധം അവസാനിപ്പിച്ചതാണ്. എന്നാല്‍ ഇയാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ രേഖമൂലം പരാതി നല്‍കാന്‍ ഇവര്‍ വിസമ്മതിച്ചതായി പൊലീസ് പറയുന്നു.

Related Articles

Latest Articles