തിരുവനന്തപുരം: തലസ്ഥാനത്ത് വീട്ടമ്മയുടെ കൊലപാതകത്തിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഒരാൾക്കായി തെരച്ചിൽ ശക്തമായി നടക്കുന്നതായി കമ്മിഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു. കൊലയ്ക്ക് പിന്നിൽ ഈ അന്യസംസ്ഥാന തൊഴിലാളികളെന്നാണ് സംശയം. പൊലീസ് തിരയുന്ന 21കാരനായ പ്രതി ബംഗാൾ സ്വദേശിയാണ്. ഇയാൾ കെട്ടിടനിർമാണ തൊഴിലാളിയാണ്. ബംഗാൾ സ്വദേശി ആദം അലിക്കായി തെരച്ചിൽ തുടരുന്നു.
ഇദ്ദേഹം രണ്ടുമാസം മുൻപാണ് കൊല്ലപ്പെട്ട മനോരമയുടെ അയൽവാസിയായത്. കൊലനടത്തി കിണറ്റിലിട്ടത് ഇന്നലെ ഉച്ചയ്ക്കുശേഷമെന്നാണ് നിഗമനം. കേശവദാസപുരം ദേവസ്വം ലെയിനിൽ താമസിക്കുന്ന 68വയസുള്ള വിരമിച്ച ഉദ്യോഗസ്ഥ മനോരമയാണ് കൊല്ലപ്പെട്ടത്. കാലുകൾ കെട്ടിയിട്ട നിലയിൽ സമീപത്തെ വീട്ടിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.