തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് 51കാരി ശാഖയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. ശാഖയെ ഭര്‍ത്താവ് അരുണ്‍(26) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ശാഖയെ കൊലപ്പെടുത്തിയതായി 26കാരനായ ഭര്‍ത്താവ് ബാലരാമപുരം അരുണ്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംശയത്തെ തുടര്‍ന്ന അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രണ്ട് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്.
ഇന്ന് രാവിലെയാണ് ശാഖയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് അരുണിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോക്കേറ്റാണ് ശാഖയുടെ മരണമെന്നാണ് അരുണ്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചിരുന്നില്ല. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ശാഖയും 26കാരനായ അരുണും പ്രണയത്തിനൊടുവില്‍ രണ്ട് മാസം മുൻപാണ് വിവാഹിതരായത്.
വിവാഹത്തിന് ശേഷം ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇവരുടെ വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. അരുണ്‍ നേരത്തെയും ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി വീട്ടിലെ ഹോം നഴ്‌സ് മൊഴി നല്‍കിയിട്ടുണ്ട്. കിടപ്പുമുറിയിലേക്ക് വൈദ്യുതി ലൈന്‍ വലിച്ചായിരുന്നു ഷോക്കേല്‍പ്പിക്കാനുള്ള ശ്രമം. ശാഖയും അരുണും വിവാഹം മതാചാരണ പ്രകാരം വിവാഹിതരയായിരുന്നുവെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതുസംബന്ധിച്ചും തര്‍ക്കം നിലനിന്നിരുന്നു. ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള്‍ കണ്ടതും ശാഖയുടെ മൂക്കില്‍ ചതവ് സംഭവിച്ചതും സംശയം വര്‍ധിപ്പിക്കുന്നു.സാമ്ബത്തികമായി മെച്ചപ്പെട്ട സ്ഥിതിയുള്ള ശാഖയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് അരുണ്‍ നടത്തിയതെന്നാണ് സംശയമുയരുന്നത്.