നാഗ്പൂർ: ബിജെപിയിൽ ചേർന്നതിനു ശേഷം ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് ഗ്രേറ്റ് ഖാലി.കഴിഞ്ഞ വര്ഷം ഫെബ്രുവരിയിലാണ് അന്താരാഷ്‌ട്ര പ്രൊഫഷണൽ ഗുസ്തി താരം ദലിപ് സിംഗ് റാണ എന്ന ഗ്രേറ്റ് ഖാലി
ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.
ഞായറാഴ്ചയാണ് താരം നാഗ്പൂരിലെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ആസ്ഥാനം സന്ദർശിച്ചത്.ശേഷം സ്‌മൃതി മണ്ഡപത്തിലെത്തി ആർഎസ്എസിന്റെ ആദ്യ സർസംഘചാലക് ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെയും ദ്വിതീയ സർസംഘചാലക് ഗുരുജി ഗോൾവാൾക്കറിന്റെയും സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തുകയായിരുന്നു.
ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തിയായിരുന്നു താരം ബിജെപിയിൽ അംഗത്വം എടുത്തത്.രാജ്യത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനമാണ് തന്നെ ആകർഷിച്ചതെന്നും അത്കൊണ്ട് തന്നെ ബിജെപിയിൽ ചേർന്നതിൽ സന്തോഷമുള്ളതായും പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം ഖാലി പറഞ്ഞിരുന്നു.2000-ലാണ് ഖാലി തന്റെ പ്രൊഫഷണൽ ഗുസ്തിയിൽ അരങ്ങേറ്റം കുറിച്ചത്.പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം പിന്നീട് ഡബ്ല്യുഡബ്ല്യുഇ കരിയർ ആരംഭിക്കുകയായിരുന്നു.2021 ഡബ്ല്യുഡബ്ല്യുഇ ഹാൾ ഓഫ് ഫെയിമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.ഹോളിവുഡിലും ബോളിവുഡിലും താരം അഭിനയിച്ചിട്ടുണ്ട്.ബിജെപിയുടെ ദേശീയ നയമാണ് താരത്തെ ബിജെപിയിൽ തുടരാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്.