കൊല്ലം: ചടയമംഗലത്ത് പ്രസവം വീട്ടിൽ നടത്തിയതിനെത്തുടര്‍ന്ന് മരിച്ച യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് കിട്ടിയേക്കും. റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കാൻ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്. 32 കാരിയായ അശ്വതിയാണ് മരിച്ചത്.
ഭർത്താവും മകനും ചേർന്നാണ് യുവതിയുടെ പ്രസവമെടുത്തത്. മരിച്ച അശ്വതിയുടെ നിര്‍ദേശപ്രകാരമാണ് വീടിനുള്ളിൽ വച്ച് താനും മകനും ചേര്‍ന്ന് പ്രസവമെടുത്തതെന്നാണ് ഭര്‍ത്താവ് അനി പോലീസിന് നൽകിയ മൊഴി. ആശുപത്രിയിൽ പോകുന്നതിനോട് യുവതി എതിര്‍പ്പ് കാണിച്ചിരുന്നുവെന്നും ഇയാൾ മൊഴി നൽകി.
എന്നാൽ മുമ്പും അശ്വതി വീട്ടിനുള്ളിൽ പ്രസവിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഈ വിവരവും പോലീസ് വിശദമായി അന്വേഷിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷം ഇന്നലെ രാത്രിയിൽ അശ്വതിയുടേയും കുഞ്ഞിന്റേയും മൃതദേഹം സംസ്കരിച്ചു.