താനൂരിലെ ബോട്ടപകടത്തിൽ ചട്ടലംഘനം നടന്നത് സർക്കാർ ഒത്താശയോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബോട്ടിൽ മയക്ക് മരുന്ന് വിതരണം ഉണ്ടായിരുന്നുവെന്നും പരാതി ലഭിച്ചിട്ടും മന്ത്രി മുഹമ്മദ് റിയാസ് നടപടിയെടുത്തില്ലെന്നും കെ.സുരേന്ദ്രൻ തുറന്നടിച്ചു. മാത്രമല്ല മുഖ്യമന്ത്രി ലീഗ് നേതാക്കളെ ഇടതും വലതും നിർത്തി പ്രശ്‌നം ഒത്തുതീർപ്പാക്കിയെന്നും കെ.സുരേന്ദ്രൻ വിമർശിച്ചു.
അതേസമയം, സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും 20 ന് കരിദിനം ആചരിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. എല്ലാ സംവിധാനങ്ങളും പരാജയപ്പെട്ടു. എല്ലാ മന്ത്രിമാരും അനാസ്ഥ വച്ചുപുലർത്തുകയാണ്. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞെന്നു പറഞ്ഞ കെ.സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് വകുപ്പിന് മേൽ ഒരു നിയന്ത്രണവും ഇല്ലെന്നും തുറന്നടിച്ചു.