ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ തുറന്നടിച്ച് ജെഡിയു ഉപാധ്യക്ഷനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. അമിത് ഷായുടെ നിർദേശപ്രകാരമാണു പ്രശാന്ത് കിഷോറിനെ പാർട്ടിയിൽ ഉൾപ്പെടുത്തിയതെന്ന നിതീഷിന്റെ പരാമർശമാണു വിമർശനത്തിനു കാരണമായത്.
നിങ്ങൾ സത്യമാണു പറയുന്നതെങ്കിൽ, അമിത് ഷാ പറയുന്നതിനെ തള്ളിക്കളയാൻ നിങ്ങൾക്കു ധൈര്യമുണ്ടെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് പ്രശാന്ത് കിഷോർ ട്വിറ്ററിൽ ചോദിച്ചു. ദേശീയ പൗരത്വ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നീ വിഷയങ്ങളിൽ പ്രശാന്ത് കിഷോർ നിതീഷുമായി ഇടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നിതീഷിനെതിരേ തുറന്നടിച്ച് പ്രശാന്ത് കിഷോർ രംഗത്തെത്തുന്നത്.