ലണ്ടൻ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഇന്ന് ആരംഭിക്കും. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഉച്ചക്ക് 3.30 മുതലാണ് മത്സരം. 14 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര നേടാൻ ഇന്ത്യ ഇറങ്ങുമ്പോൾ തട്ടകത്തില്‍ പരമ്പര കാക്കേണ്ടത് ഇംഗ്ലണ്ടിനും അഭിമാന പ്രശ്‌നമാണ്. പരിക്ക് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും നിലവില്‍ അത് ടീമിനെ കാര്യമായി ബാധിക്കില്ല.
വിരാട് കോലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ ബാറ്റിങ് പ്രകടനം നിര്‍ണ്ണായകമാവും.നാലു പേസര്‍മാരെയും ഒരു സ്പിന്നറെയും കളിപ്പിക്കണോ മൂന്നു പേസര്‍മാരെയും രണ്ടു സ്പിന്നര്‍മാരെയും കളിപ്പിക്കണോ എന്ന കാര്യത്തിലും ഇന്ത്യക്ക് ആശയക്കുഴപ്പമുണ്ട്. അതേസമയം ഇംഗ്ലണ്ടില്‍ കളിച്ച് മികച്ച പ്രകടനം നടത്തി അനുഭവസമ്പത്തുള്ള പേസ് നിരയാണ് ഇന്ത്യയുടേത്. മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവര്‍ക്കൊപ്പം ജസ്പ്രീത് ബുംറയും ചേരുമ്പോള്‍ ഇംഗ്ലണ്ട് ബാറ്റിങ്ങിനത് വലിയ തലവേദനയാവും.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയും. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ഓഗസ്റ്റ് 12 നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ലോര്‍ഡ്‌സിലാണ് മത്സരം. 3.30 മുതല്‍ തന്നെയാണ് മത്സരം. എല്ലാ മത്സരങ്ങളും ഉച്ചകഴിഞ്ഞ് 3.30 നാണ് ആരംഭിക്കുക.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona